Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും

ദില്ലി: ഉള്ളിയുടെ കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും. ആഭ്യന്തര വില കുത്തനെ ഉയർന്നതാണ് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിക്കാനുള്ള കാരണം. 2023 ഡിസംബർ 8ന് സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു.

ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടില്ലെന്നും ഇത് പ്രാബല്യത്തിലാണെന്നും മാർച്ച് 31 വരെ നിലനിൽക്കുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.

രാജ്യത്തെ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉള്ളിയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ പരമമായ മുൻഗണന എന്ന് രോഹിത് കുമാർ സിംഗ് പറഞ്ഞു.

കയറ്റുമതി നിരോധനം പിൻവലിച്ചെന്ന അടിസ്ഥാനരഹിതമല്ലാത്ത റിപ്പോർട്ടുകൾക്കൊടുവിൽ രാജ്യത്തെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയായ ലാസൽഗോണിൽ ഫെബ്രുവരി 17ന് ക്വിൻ്റലിന് 1,280 രൂപയായിരുന്ന ഉള്ളിവില ഫെബ്രുവരി 19ന് ക്വിൻ്റലിന് 40.62 ശതമാനം ഉയർന്ന് 1,800 രൂപയായി.

മാർച്ച് 31ന് ശേഷവും നിരോധനം നീക്കാൻ സാധ്യതയില്ല, കാരണം ശീതകാലത്ത് ഉള്ളി ഉൽപാദനം കുറയും പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ ഇതിനാൽ കയറ്റുമതി നിയന്ത്രണം നീട്ടാനാണ് സാധ്യത.

2023 ശീതകാലത്ത് ഉള്ളി ഉൽപാദനം 22.7 ദശലക്ഷം ടൺ ആയിരുന്നു.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ ഉള്ളി ഉത്പാദനം വരും ദിവസങ്ങളിൽ കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തും.

X
Top