എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഒഎന്‍ജിസി നാലാംപാദം: അറ്റാദായം 53 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5701 കോടി രൂപയാണ് അറ്റാദായം. മുവന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 53 ശതമാനം കുറവ്.

ഏകീകൃത വരുമാനം 158,660.49 കോടി രൂപയില്‍ നിന്നും 166,728.80 കോടി രൂപയായി ഉയര്‍ന്നു. സ്്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍ 248 കോടിയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 8860 കോടി അറ്റാദായം നേടിയ സ്ഥാനത്താണിത്.

സ്റ്റാന്റലോണ്‍ മൊത്ത വരുമാനം 5.2 ശതമാനം ഉയര്‍ന്ന് 36293 കോടി രൂപയുടേതായിട്ടുണ്ട്. സേവന നികുതി, റോയല്‍റ്റി, പലിശ എന്നിവയ്ക്കായി 12,107 കോടി രൂപ വകയിരുത്തിയതാണ് അറ്റാദായത്തില്‍ കുറവുണ്ടാക്കിയത്. 0.5 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കി.

ഇതോടെ 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ലാഭവിഹിതം 225 ശതമാനം അഥവാ 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 11.25 ശതമാനമായി.

X
Top