യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

2000 രൂപ നോട്ട്: ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ

ന്യൂഡൽഹി: രാജ്യത്ത് 2,000 രൂപയുടെ വിനിമയം അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയിരിക്കെ ജനങ്ങൾക്ക് ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ വരെ മാത്രം. എന്നാൽ, നിക്ഷേപിക്കാൻ ഈ പരിധിയില്ല.

മേയ് 23 മുതൽ ഏത് ബാങ്കിൽനിന്നും കൈവശമുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ സൗകര്യം ഉണ്ടാകും. ഇത്തരത്തിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും 2023 സെപ്റ്റംബർ 30 വരെയാണ് സമയം.

വെള്ളിയാഴ്ച വൈകുന്നേരമാണ് 2,000 രൂപ നോട്ടുകൾ വിനിമയത്തിൽനിന്ന് പിൻവലിക്കുന്നതായി ആർ.ബി.ഐ അറിയിച്ചത്. നിലവിൽ ഉപയോഗിക്കുന്നവക്ക് മൂല്യമുണ്ടാകുമെന്ന് അറിയിച്ച ആർ.ബി.എ, ഇനി മുതൽ 2,000 നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകുകയായിരുന്നു.

2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുകയും പിന്നീട് നിലവിലെ 2,000 രൂപ നോട്ടുകൾ ആർ.ബി.ഐ പുറത്തിറക്കുകയുമായിരുന്നു. എന്നാൽ, 2018-19 സാമ്പത്തിക വർഷം മുതൽ 2000 രൂപ നോട്ടിന്‍റെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിരുന്നു.

മാർച്ച് 31ലെ കണക്ക് പ്രകാരം ആകെ പ്രചാരത്തിലുള്ള കറൻസി നോട്ടുകളുടെ മൂല്യത്തിൽ 10.8 ശതമാനം മാത്രമേ 2,000 രൂപ നോട്ടുകൾ ഉള്ളൂ.

X
Top