റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടത് ഒന്നര ലക്ഷം ഐടി ജീവനക്കാര്‍ക്ക്

വര്‍ഷം ഒന്നര ലക്ഷം ഐടി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്റല്‍, ടെസ്ല, സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറച്ചത്. ഇന്റല്‍ 15,000 പേരെ പിരിച്ചു വിട്ടപ്പോള്‍, 20,000-ത്തിലധികം പേരെ ടെസ്ല പിരിച്ചു വിട്ടു. സിസ്‌കോ കഴിഞ്ഞ വര്‍ഷം 10,000-ത്തോളം ജോലികളാണ് വെട്ടിക്കുറച്ചത്.

2024-ല്‍ കനത്ത നഷ്ടം നേരിടുന്ന ഇന്റല്‍, 2025-ഓടെ 10 ബില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വര്‍ഷം മൂലധനച്ചെലവ് 20%-ലധികം വെട്ടിക്കുറയ്ക്കും. ഒപ്പം അനിവാര്യമല്ലാത്ത ജോലികള്‍ ഒഴിവാക്കി തൊഴില്‍ പുനക്രമീകരണം നടത്തും.

ടെസ്ല ഈ വര്‍ഷം രണ്ട് ഘട്ടങ്ങളിലായി 20,000 ജീവനക്കാരെ പിരിച്ചുവിട്ടു. സ്എപി പുനഃസംഘടന പ്രഖ്യാപിച്ചത് ഏകദേശം 8,000 ജീവനക്കാരെ ബാധിച്ചു. ഈ വര്‍ഷം ഡയലൃ മൊത്തം 6,700 ജീവനക്കാരെ പിരിച്ചുവിട്ടു. ഡെല്‍ 6,000 ജീവനക്കാരെ പിരിച്ചുവിടുകയും ജോലികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഗെയിമിംഗ് ഡിവിഷന്‍ റീസ്ട്രക്ചറിംഗില്‍ മൈക്രോസോഫ്റ്റ് 2,500-ലധികം ജോലികള്‍ വെട്ടിക്കുറച്ചു. പേപാല്‍ അതിന്റെ തൊഴിലാളികളെ ഏകദേശം 9% കുറച്ചു.കടബാധ്യതകള്‍ തീര്‍ക്കാന്‍ പാടുപെടുന്നതിനാല്‍ ബൈജൂസ് ഈ വര്‍ഷം അതിന്റെ 5% തൊഴിലാളികളെ ഒഴിവാക്കി. ഏകദേശം 2500 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

X
Top