ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കനത്ത തകര്‍ച്ചയ്ക്ക് ശേഷം എണ്ണവില ഉയര്‍ന്നു

ടോക്കിയോ: ചൈനീസ് ഡിമാന്റില്‍ പ്രതീക്ഷയര്‍പ്പിച്ച് എണ്ണ അവധി വില ഉയര്‍ന്നു. ബ്രെന്റ് 0.3 ശതമാനം ഉയര്‍ന്ന് ബാരലിന് 83.28 ഡോളറായപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി (ഡബ്ല്യുടിഐ) 0.8 ശതമാനം നേട്ടത്തില്‍ ബാരലിന് 77.58 ഡോളറിലാണ് വ്യാപാരത്തിലുള്ളത്. തിങ്കളാഴ്ച ഇരു സൂചികകളും യഥാക്രമം 3%,5% എന്നിങ്ങനെ ഇടിവ് നേരിട്ടിരുന്നു.

നേട്ടത്തോടെ പ്രതിവാര വ്യാപാരം ആരംഭിച്ച സൂചികകള്‍ പിന്നീട് റഷ്യന്‍ വിതരണത്തെക്കുറിച്ചുള്ള ആശങ്കകളില്‍ നിലംപൊത്തുകയായിരുന്നു. റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി നിശ്ചയിച്ചുള്ള യു.എസ്-യൂറോപ്പ്് നടപടി തിങ്കളാഴ്ചയാണ് പ്രാബല്യത്തിലായത്. 60 ഡോളറാണ് ജി7 രാഷ്ട്രങ്ങള്‍ നിശ്ചയിച്ച പരിധി.

എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. ഇത്തരം രാജ്യങ്ങൡലേയ്ക്കുള്ള വിതരണം പൂര്‍ണ്ണമായി നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനവ് മയപ്പെടുത്താനിരിക്കെ എണ്ണവില ഉയര്‍ച്ച താഴ്ചകളുടേതാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

X
Top