ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കും

2024 ജൂണ്‍ വരെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് പ്ലസ് യോഗം തീരുമാനിച്ചതോടെ ഇന്ന് എണ്ണ വില ഉയര്‍ന്നു.

ബ്രെന്റ് ക്രൂഡ് വില ഇന്ന് രാവിലെ 83.92 ഡോളറിലെത്തി. ഡബ്ല്യു ടി ഐ (വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) വില 80.26 ഡോളറിലുമെത്തി.

2024 ജൂണ്‍ വരെ പ്രതിദിനം എണ്ണ ഉല്‍പ്പാദനം 2.2 ദശലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കാനാണ് ഒപെക് പ്ലസ് യോഗം തീരുമാനിച്ചിരിക്കുന്നത്.

എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും പ്രതിദിനം 4,71,000 ബാരല്‍ വീതം കുറയ്ക്കാന്‍ റഷ്യയും തീരുമാനിച്ചിട്ടുണ്ട്.

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ പ്രഖ്യാപനം ആഗോള തലത്തില്‍ സമ്പദ്‌രംഗത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

X
Top