എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ലണ്ടന്‍: വ്യാപാര യുദ്ധം ഡിമാന്റിനെ ബാധിക്കുമെന്ന ഭീതിയില്‍ ചൊവ്വാഴ്ച എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യച്വേഴ്‌സ് 24 സെന്റ് അഥവാ 0.35 ശതമാനം കുറഞ്ഞ് ബാരലിന് 68.97 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 21 സെന്റ് അഥവാ 0.31 ശതമാനം കുറഞ്ഞ് 66.99 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

പ്രതികൂലമായ യുഎസ് വ്യാപര നയങ്ങളില്‍ നിക്ഷേപകര്‍ ആശങ്കാകുലരാണ്. നിലവില്‍ യുഎസിന്റെ 30 ശതമാനം താരിഫ് ഭീഷണിയക്ക് തിരിച്ച് തീരുവ ചുമത്താനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍.

അതേസമയം ഉത്പാദക രാജ്യങ്ങള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സൗദി അറേബ്യയുടെ ക്രൂഡ് കയറ്റുമതി മെയ് മാസത്തില്‍ മൂന്നുമാസത്തെ ഉയര്‍ന്ന നിലയിലെത്തി.

മിഡില്‍ ഈസ്റ്റിലെ പ്രധാന വിതരണ തടസ്സങ്ങള്‍ മാറിയിട്ടും എണ്ണവിപണി ദിശ കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിച്ച ജൂണ്‍ 24 ന് ശേഷം എണ്ണവിലയില്‍ വലിയ മാറ്റമില്ല. പ്രധാന ഉത്പാദകര്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതോടെയാണിത്.

അതേസമയം ഡോളര്‍ ദുര്‍ബലമായത് ക്രൂഡിന് പരിമിതമായ പിന്തുണ നല്‍കി.

X
Top