ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ഒപെക് യോഗം ചേരാനിരിക്കെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ചൈനീസ് നിര്‍മ്മാണ ഡാറ്റ പോസിറ്റീവാകുമെന്ന പ്രതീക്ഷയും യു.എസ് വിതരണം കുറയുന്നതും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ എമര്‍ജന്‍സി ബോണ്ട് വാങ്ങലുകളും ഡോളര്‍ 20 വര്‍ഷത്തെ ഉയരത്തില്‍ നിന്നും പിന്‍വാങ്ങിയതും വിലയെ തുണയ്ക്കുകയായിരുന്നു.

വ്യാഴാഴ്ച, ബ്രെന്റ് ഓയില്‍ ഫ്യൂച്ചേഴ്‌സ്, 0.4% ഉയര്‍ന്ന് ബാരലിന് 88.10 ഡോളറിലും ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 82.19 ഡോളറിലുമാണുള്ളത്.വരാനിരിക്കുന്ന ചൈനീസ് നിര്‍മ്മാണ പ്രവര്‍ത്തന ഡാറ്റയിലേയ്ക്കും ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങളുടെ യോഗത്തിലേയ്ക്കുമാണ് ഇപ്പോള്‍ ശ്രദ്ധമുഴുവന്‍.

വിലയെ പിന്തുണയ്ക്കുന്നതിനായി ഒപെക് ഉത്പാദനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിദിനം 500,000 മുതല്‍ 1 ദശലക്ഷം ബാരല്‍ വരെ വിതരണം വെട്ടിക്കുറയ്ക്കുമെന്ന് ഓന്‍ഡയിലെ വിശകലന വിദഗ്ധര്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നത് ക്രൂഡ് ഡിമാന്‍ഡിനെ സാരമായി ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഒപെക് യോഗം ചേരുന്നത്.

താഴേയ്ക്ക് വീഴുന്ന വിലയ്ക്ക് താങ്ങാകാന്‍ ഉത്പാദനക്കുറവ് സഹായിച്ചേക്കാം. ഇതോടെ എണ്ണ നാലാം പാദത്തില്‍ വീണ്ടെടുപ്പ് നടത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

X
Top