ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

മാറ്റമില്ലാതെ എണ്ണവില

ലണ്ടന്‍: എണ്ണവില വ്യാഴാഴ്ച, സ്ഥിരത പുലര്‍ത്തി. ആറ് മാസത്തെ കുറവിലാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ നിലവില്‍ വിലയുള്ളത്. ബ്രെന്റ് ക്രൂഡ് അവധി 3 സെന്റ് മാത്രം കുറഞ്ഞ് ബാരലിന് 96.75ലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 40 സെന്റ് അഥവാ 0.44 ശതമാനം വര്‍ധിച്ച് ബാരലിന് 91.06 ഡോളറിലുമാണുള്ളത്.

ബുധനാഴ്ചയാണ് ഇരു സൂചികകളും ആറ് മാസത്തെ കുറഞ്ഞ നിരക്കിലെത്തിയത്. നിരക്ക് വര്‍ധനവ് ,മാന്ദ്യഭീതി, ചൈനയിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍, രാജ്യങ്ങളിലെ കടപ്രതിസന്ധി എന്നിവയാണ് ഡിമാന്റ് കുറക്കുന്നത്. അതേസമയം സെപ്തംബറോടെ ദൈനംദിന ഉത്പാദനത്തില്‍ 1,00.0,000 ബാരല്‍ വര്‍ധനവ് വരുത്തുമെന്ന് റഷ്യ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് അറിയിച്ചു.

ഒപെക് പ്ലസിന്റെ ചുവടുപിടിച്ച് സൗദി അറേബ്യയും യുഎഇയും ഉത്പാദനം വര്‍ധിപ്പിക്കും. ഇതോടെ സെപ്തംബര്‍ മുതല്‍ വിതരണക്കുറവനുഭവപ്പെടില്ലെന്ന് ഓയില്‍ബ്രോക്കറേജ് സ്ഥാപത്തിലെ തമസ് വര്‍ഗ പറഞ്ഞു. ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ ആവശ്യം, നേരത്തെ സൗദിയും യുഎഇയും തള്ളിയിരുന്നു.

നിലവില്‍ പരമാവധി ഉത്പാദന ശേഷി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇനി ശേഷി വര്‍ധിപ്പിക്കാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്.

X
Top