ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

മാറ്റമില്ലാതെ എണ്ണവില

ലണ്ടന്‍: എണ്ണവില വ്യാഴാഴ്ച, സ്ഥിരത പുലര്‍ത്തി. ആറ് മാസത്തെ കുറവിലാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ നിലവില്‍ വിലയുള്ളത്. ബ്രെന്റ് ക്രൂഡ് അവധി 3 സെന്റ് മാത്രം കുറഞ്ഞ് ബാരലിന് 96.75ലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 40 സെന്റ് അഥവാ 0.44 ശതമാനം വര്‍ധിച്ച് ബാരലിന് 91.06 ഡോളറിലുമാണുള്ളത്.

ബുധനാഴ്ചയാണ് ഇരു സൂചികകളും ആറ് മാസത്തെ കുറഞ്ഞ നിരക്കിലെത്തിയത്. നിരക്ക് വര്‍ധനവ് ,മാന്ദ്യഭീതി, ചൈനയിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍, രാജ്യങ്ങളിലെ കടപ്രതിസന്ധി എന്നിവയാണ് ഡിമാന്റ് കുറക്കുന്നത്. അതേസമയം സെപ്തംബറോടെ ദൈനംദിന ഉത്പാദനത്തില്‍ 1,00.0,000 ബാരല്‍ വര്‍ധനവ് വരുത്തുമെന്ന് റഷ്യ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് അറിയിച്ചു.

ഒപെക് പ്ലസിന്റെ ചുവടുപിടിച്ച് സൗദി അറേബ്യയും യുഎഇയും ഉത്പാദനം വര്‍ധിപ്പിക്കും. ഇതോടെ സെപ്തംബര്‍ മുതല്‍ വിതരണക്കുറവനുഭവപ്പെടില്ലെന്ന് ഓയില്‍ബ്രോക്കറേജ് സ്ഥാപത്തിലെ തമസ് വര്‍ഗ പറഞ്ഞു. ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ ആവശ്യം, നേരത്തെ സൗദിയും യുഎഇയും തള്ളിയിരുന്നു.

നിലവില്‍ പരമാവധി ഉത്പാദന ശേഷി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇനി ശേഷി വര്‍ധിപ്പിക്കാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്.

X
Top