എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

മാറ്റമില്ലാതെ എണ്ണവില

ലണ്ടന്‍: എണ്ണവില വ്യാഴാഴ്ച, സ്ഥിരത പുലര്‍ത്തി. ആറ് മാസത്തെ കുറവിലാണ് അന്തര്‍ദ്ദേശീയ വിപണിയില്‍ നിലവില്‍ വിലയുള്ളത്. ബ്രെന്റ് ക്രൂഡ് അവധി 3 സെന്റ് മാത്രം കുറഞ്ഞ് ബാരലിന് 96.75ലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 40 സെന്റ് അഥവാ 0.44 ശതമാനം വര്‍ധിച്ച് ബാരലിന് 91.06 ഡോളറിലുമാണുള്ളത്.

ബുധനാഴ്ചയാണ് ഇരു സൂചികകളും ആറ് മാസത്തെ കുറഞ്ഞ നിരക്കിലെത്തിയത്. നിരക്ക് വര്‍ധനവ് ,മാന്ദ്യഭീതി, ചൈനയിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍, രാജ്യങ്ങളിലെ കടപ്രതിസന്ധി എന്നിവയാണ് ഡിമാന്റ് കുറക്കുന്നത്. അതേസമയം സെപ്തംബറോടെ ദൈനംദിന ഉത്പാദനത്തില്‍ 1,00.0,000 ബാരല്‍ വര്‍ധനവ് വരുത്തുമെന്ന് റഷ്യ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് അറിയിച്ചു.

ഒപെക് പ്ലസിന്റെ ചുവടുപിടിച്ച് സൗദി അറേബ്യയും യുഎഇയും ഉത്പാദനം വര്‍ധിപ്പിക്കും. ഇതോടെ സെപ്തംബര്‍ മുതല്‍ വിതരണക്കുറവനുഭവപ്പെടില്ലെന്ന് ഓയില്‍ബ്രോക്കറേജ് സ്ഥാപത്തിലെ തമസ് വര്‍ഗ പറഞ്ഞു. ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ ആവശ്യം, നേരത്തെ സൗദിയും യുഎഇയും തള്ളിയിരുന്നു.

നിലവില്‍ പരമാവധി ഉത്പാദന ശേഷി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇനി ശേഷി വര്‍ധിപ്പിക്കാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്.

X
Top