ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മൂന്നാം പ്രതിവാര താഴ്ചയില്‍ എണ്ണവില

ലണ്ടന്‍: ഡോളര്‍ സൂചികയിലെ ഇടിവ് വെള്ളിയാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 0.5 ശതമാനം ഉയര്‍ന്ന് ബാരലിന് 85.31 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 0.5 ശതമാനം ഉയര്‍ന്ന് 78.31 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. നയങ്ങളില്‍ അയവ് വരുത്തുന്ന ഫെഡ് റിസര്‍വിന്റെ സമീപനമാണ് ഡോളര്‍ മൂല്യം താഴ്ത്തിയത്.

ഇതോടെ മറ്റ് കറന്‍സി രാഷ്ട്രങ്ങള്‍ ചരക്കുകള്‍ വാങ്ങാനുള്ള സാധ്യതയേറി. ഇരു സൂചികകളും 2 ശതമാനം പ്രതിവാര നഷ്ടത്തിലാണുള്ളത്. ഇത് തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് വില ദുര്‍ബലമാകുന്നത്.

വിതരണ സമ്മര്‍ദ്ദത്തില്‍ കുറവ് വന്നതും ചൈനീസ് ഡിമാന്റ് കുറഞ്ഞതും വിലയെ ബാധിച്ചു. ജി7 രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിച്ചതോടെ കാര്യങ്ങള്‍ വ്യക്തമായി. 65-70 ഡോളര്‍ വില നിലവാരത്തില്‍ വിതരണം കുറയ്ക്കാന്‍ റഷ്യ തയ്യാറാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

X
Top