റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: വിതരണ ആശങ്കകളും ഏറ്റവും വലിയ ക്രൂഡ് ഉപഭോക്താവായ അമേരിക്കയിലെ റെയില്‍ സ്‌റ്റോപ്പും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 38 സെന്റ് അഥവാ 0.4% ഉയര്‍ന്ന് ബാരലിന് 94.48 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 46 സെന്റ് അഥവാ 0.5% ഉയര്‍ന്ന് 88.94 ഡോളറിലും വ്യാപാരം തുടരുന്നു.

ഡോളര്‍ സൂചിക ബുധനാഴ്ച 0.14% ഇടിഞ്ഞതും വിപണിയെ തുണച്ചു.

ഇതോടെ ഡോളര്‍ അടിസ്ഥാനമാക്കിയ കമ്മോഡിറ്റികളുടെ ഡിമാന്റ് ഉയരുകയായിരുന്നു. ഗ്യാസില്‍ നിന്ന് എണ്ണയിലേക്ക് വ്യാപകമായ മാറ്റം പ്രതീക്ഷിക്കുന്നുവെന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) യുടെ പ്രസ്താവനയാണ് വില ഉയരാനുള്ള കാരണം.

ഹീറ്റിംഗിനുള്ള എണ്ണ ഉപഭോഗം 2022 ഒക്‌ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ പ്രതിദിനം ശരാശരി 700,000 ബാരലാ (ബിപിഡി) യി ഉയരുമെന്നാണ് ഐഇഎ പറയുന്നത്. മുന്‍പുള്ളതിനേക്കാള്‍ ഇരട്ടിയാണിത്. ദുര്‍ബലമായ വിതരണ വളര്‍ച്ചയോടൊപ്പം മേല്‍പറഞ്ഞ ഘടകങ്ങളും വില ഉയരാന്‍ കാരണമായി.

X
Top