ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

ന്യൂഡല്‍ഹി: വിതരണം വര്‍ദ്ധിച്ചതും മാന്ദ്യഭീതിയും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് 37 സെന്റ് അഥവാ 0.4 ശതമാനം താഴ്ന്ന് 95.27 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 32 സെന്റ് അഥവാ 0..4 ശതമാനം ഇടിവ് നേരിട്ട് 89.23 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 20 മുതല്‍ എണ്ണവില ഉയര്‍ന്നാണിരിക്കുന്നത്.

റഷ്യയ്ക്ക് മേലുള്ള ഉപരോധവും ഒപെക് ഉത്പാദനം വര്‍ധിപ്പിക്കാന്‍ തയ്യാറാകത്തതുമാണ് വില വര്‍ധനയ്ക്ക് കാരണമായത്.. എന്നാല്‍ മാന്ദ്യഭീതി വീണ്ടും വില താഴ്ത്തി. ചൈനയുടെ സാമ്പത്തിക ശോഷണവും ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവുമാണ് മാന്ദ്യഭീതി സൃഷ്ടിച്ചത്.

യു.എസിന്റെയും ഒപെകിന്റെയും ഉത്പദാന വര്‍ദ്ധനവുകൂടി സംഭവിച്ചതോടെ ക്രൂഡ് സാധാരണ ഗതി പ്രാപിക്കുകയായിരുന്നു. നിലവില്‍ പ്രതിദിനം 29.6 ദശലക്ഷം ബാരല്‍ എണ്ണയാണ് ഒപെക് വിതരണം ചെയ്യുന്നത്. ഉത്പാദനം ജൂണില്‍ 11.82 ദശലക്ഷമായി വര്‍ധിപ്പിക്കാന്‍ യു.എസും തയ്യാറായി.

നേരത്തെ, റെക്കോര്‍ഡ് ഉയരമായ 140 ഡോളറിലെത്താന്‍ ക്രൂഡിനായിരുന്നു.

X
Top