എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

താഴ്ച വരിച്ച് എണ്ണവില

ലണ്ടന്‍: ഒക്ടോബര്‍ മാസത്തെ ചെറുകിട വിലസൂചിക പണപ്പെരുപ്പം യു.എസ് പുറത്തുവിടാനിരിക്കെ എണ്ണവില താഴ്ന്നു. നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മാന്ദ്യഭീതി സംജാതമായതാണ് കാരണം. ബ്രെന്റ് താഴ്ച വരിച്ച് 92.41 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി 0.3 ശതമാനം താഴ്ന്ന് 85.61 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ചൈനയുടെ മോശം സാമ്പത്തികാവസ്ഥയും ഡിമാന്റ് കുറയ്ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമാണ് ചൈന. രാജ്യത്തിന്റെ ട്രേഡ് ബാലന്‍സ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയര്‍ന്നുവെന്നാണ് ഏറ്റവും അവസാനം വന്ന വാര്‍ത്ത.

കോവിഡ് ലോക് ഡൗണ്‍ കാരണം പണപ്പെരുപ്പം ഇടിവ് നേരിട്ടിട്ടുണ്ട്. ഡോളറിന്റെ ശക്തി പ്രാപിക്കലും എണ്ണവില താഴ്ത്തി. ഡോളര്‍ അടിസ്ഥാനമാക്കിയ ചരക്കുകള്‍ വാങ്ങാന്‍ മറ്റ് കറന്‍സി രാഷ്ട്രങ്ങള്‍ വിസമ്മതിക്കുന്നതാണ് കാരണം.

X
Top