ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

താഴ്ച വരിച്ച് എണ്ണവില

ലണ്ടന്‍: ഒക്ടോബര്‍ മാസത്തെ ചെറുകിട വിലസൂചിക പണപ്പെരുപ്പം യു.എസ് പുറത്തുവിടാനിരിക്കെ എണ്ണവില താഴ്ന്നു. നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മാന്ദ്യഭീതി സംജാതമായതാണ് കാരണം. ബ്രെന്റ് താഴ്ച വരിച്ച് 92.41 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി 0.3 ശതമാനം താഴ്ന്ന് 85.61 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ചൈനയുടെ മോശം സാമ്പത്തികാവസ്ഥയും ഡിമാന്റ് കുറയ്ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമാണ് ചൈന. രാജ്യത്തിന്റെ ട്രേഡ് ബാലന്‍സ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയര്‍ന്നുവെന്നാണ് ഏറ്റവും അവസാനം വന്ന വാര്‍ത്ത.

കോവിഡ് ലോക് ഡൗണ്‍ കാരണം പണപ്പെരുപ്പം ഇടിവ് നേരിട്ടിട്ടുണ്ട്. ഡോളറിന്റെ ശക്തി പ്രാപിക്കലും എണ്ണവില താഴ്ത്തി. ഡോളര്‍ അടിസ്ഥാനമാക്കിയ ചരക്കുകള്‍ വാങ്ങാന്‍ മറ്റ് കറന്‍സി രാഷ്ട്രങ്ങള്‍ വിസമ്മതിക്കുന്നതാണ് കാരണം.

X
Top