എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

താഴ്ച വരിച്ച് എണ്ണവില

ലണ്ടന്‍: ഒക്ടോബര്‍ മാസത്തെ ചെറുകിട വിലസൂചിക പണപ്പെരുപ്പം യു.എസ് പുറത്തുവിടാനിരിക്കെ എണ്ണവില താഴ്ന്നു. നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മാന്ദ്യഭീതി സംജാതമായതാണ് കാരണം. ബ്രെന്റ് താഴ്ച വരിച്ച് 92.41 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി 0.3 ശതമാനം താഴ്ന്ന് 85.61 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ചൈനയുടെ മോശം സാമ്പത്തികാവസ്ഥയും ഡിമാന്റ് കുറയ്ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമാണ് ചൈന. രാജ്യത്തിന്റെ ട്രേഡ് ബാലന്‍സ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയര്‍ന്നുവെന്നാണ് ഏറ്റവും അവസാനം വന്ന വാര്‍ത്ത.

കോവിഡ് ലോക് ഡൗണ്‍ കാരണം പണപ്പെരുപ്പം ഇടിവ് നേരിട്ടിട്ടുണ്ട്. ഡോളറിന്റെ ശക്തി പ്രാപിക്കലും എണ്ണവില താഴ്ത്തി. ഡോളര്‍ അടിസ്ഥാനമാക്കിയ ചരക്കുകള്‍ വാങ്ങാന്‍ മറ്റ് കറന്‍സി രാഷ്ട്രങ്ങള്‍ വിസമ്മതിക്കുന്നതാണ് കാരണം.

X
Top