ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

സിംഗപ്പൂര്‍: ഫെഡ്‌റിസര്‍വ്, യൂറോപ്യന്‍ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാനിരിക്കെ തിങ്കളാഴ്ച അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. ചൈനയിലെ പുതിയ കോവിഡ് നിയന്ത്രണങ്ങളും വിലയെ സ്വാധീനിച്ചു. ബ്രെന്റ് അവധി 78 സെന്റ് അഥവാ 0.9 ശതമാനം താഴ്ന്ന് ബാരലിന് 86.01 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 73 സെന്റ് അഥവാ 0.8 ശതമാനം താഴ്ന്ന് 92.11 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

ഒപെകും ഒപെക് പ്ലസും ഉത്പാദനത്തില്‍ കുറവ് വരുത്തിയതോടെ കഴിഞ്ഞയാഴ്ച വില നേരിയതോതില്‍ മെച്ചപ്പെട്ടിരുന്നു. നിരക്ക് വര്‍ധനവും ചൈനീസ് ലോക് ഡൗണും മാന്ദ്യഭീതി ഉയര്‍ത്തുന്നുണ്ടെങ്കിലും വര്‍ഷാവസാനത്തില്‍ വില ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. വിതരണം കുറയുന്നതോടെയാണ് ഇത്.

റഷ്യന്‍ വിതരണം നിയന്ത്രിക്കാനുള്ള നടപടികളുമായി ജി7 രാഷ്ട്രങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഇതിനായി എണ്ണ വിലയ്ക്ക് പരിധി വേണമെന്ന് അവര്‍ ശഠിക്കുന്നു. റഷ്യ നേടുന്ന ലാഭം കുറയ്ക്കുയാണ് ലക്ഷ്യം.

വിലയ്ക്ക് പരിധി നിശ്ചയിക്കുന്ന പക്ഷം യൂറോപ്പിലേയ്ക്കുള്ള വിതരണം പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്ന് റഷ്യയും മുന്നറിയിപ്പ് നല്‍കുന്നു.

X
Top