ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞു

സിംഗപ്പൂര്‍: തിങ്കളാഴ്ചയിലെ 3 ശതമാനം നേട്ടത്തിന് ശേഷം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. ഒപെക് പ്ലസിന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കല്‍ പ്രതീകാത്മക നീക്കമായി ഒതുങ്ങുമെന്നതിനാലാണ് ഇത്. ബ്രെന്റ് ക്രൂഡ് അവധി വില 33 സെന്റ് അഥവാ 0.3 ശതമാനം കുറഞ്ഞ് ബാരലിന് 95.44 ഡോളറിലെത്തിയപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) നേരിയ വര്‍ധനവോടെ ബാരലിന് 89.13 ഡോളറിലെത്തി.

വെള്ളിയാഴ്ചയ്ക്ക് ശേഷം 2.26 ഡോളര്‍ അഥവാ 2.6 ശതമാനത്തിന്റെ വര്‍ധനവാണ് ഡബ്ല്യുടിഐയിലുണ്ടായിരിക്കുന്നത്. വില സ്ഥിരതകൈവരിക്കാനാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസും (ഒപെക്) റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസും ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. വിതരണം കുറഞ്ഞിട്ടും എണ്ണവില കുറയുന്നത് ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് സൗദി അറേബ്യ പറയുന്നു.

ഇതിനെ മറികടക്കാനാണ് ഉത്പാദനം കുറയ്ക്കാന്‍ ഇരു സംഘടനകളും തീരുമാനിച്ചത്. എന്നാല്‍ ഒപെക് പ്ലസിന് നിലവില്‍ പരമാവധി ശേഷിയിലെത്താനാകുന്നില്ലെന്നും അതിനാല്‍ ഉത്പാദനം കുറയ്ക്കല്‍ പ്രതീകാത്മകമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വില കുറയുന്നത് സംഘടനകള്‍ ഗൗരവത്തോടെ കാണുന്നു എന്നതാണ് പുതിയ നീക്കം വ്യക്തമാക്കുന്നത്.

X
Top