ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ഐപിഒ: ഗ്രേ മാര്‍ക്കറ്റ് വിലയില്‍ നിന്നും 20 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഓഹരി വില നിശ്ചയിച്ച് എന്‍എസ്ഡിഎല്‍, അണ്‍ലിസ്റ്റഡ് ഓഹരികളില്‍ നിക്ഷേപിച്ചവര്‍ക്ക് തിരിച്ചടി

മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) പ്രതീക്ഷിച്ച് എന്‍എസ്ഡിഎല്‍(നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്) അണ്‍ലിസ്റ്റഡ് ഓഹരികളില്‍ നിക്ഷേപിച്ചവര്‍ക്ക് തിരിച്ചടി. 760-800 രൂപയിലാണ് കമ്പനി ഐപിഒയുടെ പ്രൈസ് ബാന്റ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഗ്രേ മാര്‍ക്കറ്റ് നിരക്കായ 1025 രൂപയില്‍ നിന്നും 22 ശതമാനം ഡിസക്കൗണ്ട്് വിലയാണ്.

16,000 കോടി രൂപയുടെ ഐപിഒ മൂല്യനിര്‍ണ്ണയമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐപിഒ വില നിശ്ചയിച്ചതോടെ ഗ്രേ മാര്‍ക്കറ്റില്‍ ഓഹരി തിരിച്ചടി നേരിട്ടു. ഓഹരി ഇതിനോടകം ഏതാണ്ട് 20 ശതമാനം തിരുത്തല്‍ വരുത്തിയിട്ടുണ്ട്.

നേരത്തെ എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ടാറ്റ ടെക്‌നോളജീസ്, എജിഎസ് ട്രാന്‍സാക്ട്, യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി, പിബി ഫിന്‍ടെക്ക് തുടങ്ങിയ കമ്പനികളും സമാന പാത സ്വീകരിച്ചിരുന്നു. ഡിസ്‌ക്കൗണ്ട് നിരക്കിലാണ് അവര്‍ ഐപിഒ ഓഹരി വില നിശ്ചയിച്ചത്.

അതേസമയം ഐപിഒ പ്രതീക്ഷിച്ച് അണ്‍ലിസ്റ്റഡ് ഓഹരികള്‍ ട്രേഡ് ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിപണി വിദഗ്ധര്‍ ആവര്‍ത്തിക്കുന്നു.

ഐഡിബിഐ ബാങ്കിന്റെയും എന്‍എസ്ഇയുടേയും പിന്തുണയുള്ള എന്‍എസ്ഡിഎല്‍ സെബി രജിസ്ട്രേഷനുള്ള ഒരു മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഇന്‍സ്റ്റിറ്റിയൂഷനാണ് (എംഐഐ). 4000 കോടി രൂപയുടെ ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയിലായിരിക്കും. 16,000 കോടി രൂപയുടെ വാല്വേഷനാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓഹരി ഉടമകളായ ഐഡിബിഐ ബാങ്ക്, എന്‍എസ്ഇ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവ തങ്ങളുടെ 50,145,001 ഓഹരികള്‍ വിറ്റഴിക്കും. നിലവില്‍ ഐഡിബിഐയും എന്‍എസ്ഇയും സ്ഥാപനത്തില്‍ യഥാക്രമം 26.01 ശതമാനവും 24 ശതമാനവും ഓഹരികളാണ് കൈയ്യാളുന്നത്.

അതേസമയം സെബിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഡെപ്പോസിറ്ററിയില്‍ ഒരു സ്ഥാപനത്തിന് 15 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ അനുവദനീയമല്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ ഓഹരികള്‍ വിറ്റഴിക്കുന്നത്.

പ്രമുഖ മ്യൂച്വല്‍ ഫണ്ടുകളും വിദേശ നിക്ഷേപസ്ഥാപനങ്ങളും ആങ്കര്‍ ബുക്ക് വിഭാഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഇഷ്യൂവര്‍മാരുടെയും ഇന്‍സ്ട്രുമെന്റുകളുടേയും എണ്ണം, സെറ്റില്‍മെന്റ് അളവ്, ഡീമാറ്റ് മൂല്യത്തിലെ വിപണി വിഹിതം, ആസ്തികളുടെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡിപ്പോസിറ്ററിയാണ് എന്‍എസ്ഡിഎല്‍.

ജൂലൈ 30 നാണ് ഐപിഒ. ആങ്കര്‍ ബുക്ക് വിഭാഗം ജൂലൈ 29 ന് ആരംഭിക്കും.

X
Top