ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നിർത്തുന്നു; പുതിയ ദീർഘദൂര സർവീസുകൾ എല്ലാം കെ സ്വിഫ്റ്റിന്

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ അഭിമാനമായിരുന്ന ദീർഘദൂര സർവീസുകൾ അവസാനിപ്പിക്കുന്നു. വൻ വരുമാനം നേടികൊണ്ടിരുന്ന ഈ സർവീസുകൾ ഘട്ടംഘട്ടമായി കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കെഎസ്ആർടിസിയുടെ ദീർഘദൂര ബുക്കിംഗ് സംവിധാനം നിർത്തലാക്കുകയാണ്.

ചൊവ്വാഴ്ച മുതൽ കെഎസ്ആർടിസി കെ-സിഫ്റ്റ് ബസുകളുടെ ബുക്കിംഗ് onlineksrtcswift.com എന്ന പുതിയ വെബ്‌സൈറ്റിലും enteksrtcneooprs എന്ന മൊബൈൽ ആപ്പിലേയ്ക്കുമാണ് മാറ്റിയിരിക്കുന്നത്.

പഴയ കെഎസ്ആർടിസി സൈറ്റിൽ ഇനി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കില്ല. ദീർഘകാലമായി കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുകയോ 2016ന് ശേഷം ജീവനക്കാരെ നിയമിക്കുകയോ ചെയ്തിരുന്നില്ല.

കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച ശേഷം കെഎസ് ആർടിസിയുടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ളവയുടെ പെർമിറ്റുകൾ കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്.

പെർമിറ്റും സർവീസുകളും മാത്രമല്ല വർക്ക്ഷോപ്പ് സേവനങ്ങളും ഡീസലും കെഎസ്ആർടിസിയുടെതാണ്. കെ സ്വിഫ്റ്റിന്‍റെ ബസുകൾ സർവീസ് നടത്തുന്ന ദൂരത്തിന് കിലോമീറ്റർ വാടകയും കെഎസ് ആർടിസി നല്കികൊണ്ടിരിക്കയാണ്.

ബസുകളുടെ നിലവാരമനുസരിച്ച് മൂന്ന് സ്റ്റേജുകളായി തിരിച്ചാണ് കിലോമീറ്റർ വാടക നിശ്ചയിച്ചിരിക്കുന്നത്. കെ സ്വിഫ്റ്റിന് ലഭിക്കുന്ന കളക്ഷൻ കെഎസ് ആർടിസിയിൽ അടയ്ക്കും.

സർവീസിന്‍റെ ലാഭനഷ്ടങ്ങൾ കെ സ്വിഫ്റ്റിന് ബാധകമല്ല. കിലോമീറ്റർ വാടക കൃത്യമായി കെഎസ്ആർടിസിയിൽ നിന്ന് വാങ്ങുകയും സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുകയാണ്.

കെഎസ്ആർടിസിയുടെ നിലനില്പിന് തന്നെ ഭീഷണിയായി കഴിഞ്ഞിരിക്കയാണ് സർക്കാരിന്‍റെ ഈ നിലപാട് എന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് ആരോപിച്ചു. പ്രത്യേകിച്ചും കെഎസ്ആർടിസി പ്രവർത്തനലാഭത്തിൽ മുന്നേറുന്ന ഈ ഘട്ടത്തിൽ.

കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി.

X
Top