കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഒന്നാം പാദത്തിൽ വലിയ നഷ്ടം രേഖപ്പെടുത്തി ഇവി നിർമ്മാതാക്കളായ നിയോ

ബെയ്‌ജിങ്‌: ആദ്യ പാദത്തിൽ 281.2 മില്യൺ ഡോളറിന്റെ നഷ്ട്ടം രേഖപ്പെടുത്തി ചൈനയിലെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ നിയോ, ഒരു വർഷം മുമ്പ് ഇതേകാലയളവിൽ കമ്പനിയുടെ നഷ്ട്ടം 68.8 മില്യൺ ഡോളറിയിരുന്നു. ചൈനയുടെ സമീപകാല കോവിഡ് സംബന്ധമായ അടച്ചുപൂട്ടലുകൾക്കിടയിൽ വാഹനങ്ങൾക്കുള്ള ഡിമാൻഡ് കുറഞ്ഞതാണ് വലിയ നഷ്ട്ടത്തിലേക്ക് നയിച്ചതെന്ന് കമ്പനി പറഞ്ഞു. കമ്പനി വലിയ നഷ്ട്ടം രേഖപ്പെടുത്തിയതിനാൽ നിയോയുടെ ഓഹരികൾ കഴിഞ്ഞ ദിവസം ഏകദേശം 7.5% ഇടിഞ്ഞ് 18.80 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വർദ്ധിച്ചുവരുന്ന ചരക്ക് ചെലവുകൾ മാർജിനുകളെ ബാധിക്കുന്നതായും, എന്നാൽ വരുന്ന മൂന്നാം പാദത്തോടെ തങ്ങളുടെ മൊത്ത മാർജിൻ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നിയോയുടെ സിഇഒ വില്യം ബിൻ ലി പറഞ്ഞു. കമ്പനിയുടെ രണ്ടാമത്തെ ഫാക്ടറി, സെപ്റ്റംബറിൽ വരാനിരിക്കുന്ന ഇടി5 സെഡാന്റെ പ്രീ-പ്രൊഡക്ഷൻ നിർമ്മാണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.

നിയോ കഴിഞ്ഞ ആദ്യ പാദത്തിൽ 25,768 വാഹനങ്ങളുടെ വിതരണം നടത്തിയിരുന്നു, ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ ഇത് 20,060 ആയിരുന്നു. ഈ രണ്ടാം പാദത്തിൽ വിതരണം 23,000 നും 25,000 നും ഇടയിലെത്തിക്കാൻ തങ്ങൾ പരിശ്രമിക്കുന്നതായി കമ്പനി പറഞ്ഞു. അതേസമയം, കോവിഡ്-19 അടച്ചുപൂട്ടലുകളും വിതരണ ശൃംഖല പ്രശ്നങ്ങളും കാരണം നിയോയുടെ ഏപ്രിൽ, മെയ് മാസങ്ങളിലെ മൊത്തം ഡെലിവറികൾ വെറും 12,000 ആയിരുന്നു.

X
Top