ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾഅമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്

വീണ്ടെടുപ്പ് നടത്തി നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: മൂന്നുദിവസത്തെ ഇടിവിന് അന്ത്യം കുറിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. മൂല്യാധിഷ്ഠിത വാങ്ങലാണ് നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തിയത്.

സെന്‍സെക്‌സ് 446.93 പോയിന്റ് അഥവാ 0.55 ശതമാനം ഉയര്‍ന്ന് 81337.95 ലെവലിലും നിഫ്റ്റി 140.20 പോയിന്റ് അഥവാ 0.57 ശതമാനം ഉയര്‍ന്ന് 24812.10 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

2399 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1451 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 141 ഓഹരി വിലകളില്‍ മാറ്റമില്ല.

ജിയോ ഫിനാന്‍ഷ്യല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയ ഓഹരികള്‍.

എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റന്‍ എന്നിവ നഷ്ടം നേരിട്ടു. മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ റിയാലിറ്റി, ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ ഒരു ശതമാനം വീതം നേട്ടത്തിലായി.

ബിഎസ്ഇ മിഡക്യാപ് 0.8 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവുമാണുയര്‍ന്നത്.

X
Top