എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 592.67 പോയിന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് 84404.46 ലെവലിലും നിഫ്റ്റി 176.05 പോയിന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 25877.85 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

ഡോ. റെഡ്ഡീസ്, എച്ച്ഡിഎഫ്സി ലൈഫ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ എന്നിവ 5 ശതമാനം വരെ ഇടിഞ്ഞു. മേഖലകളില്‍ സ്വകാര്യ ബാങ്ക് 0.7 ശതമാനവും ഫാര്‍മ, ഐടി, ബാങ്ക് എന്നിവ 0.6 ശതമാനവും വാഹനം, ലോഹം, പൊതുമേഖല ബാങ്ക് എന്നിവ അരശതമാനം വീതവുമാണ്‌ തകര്‍ച്ച നേരിട്ടത്.

2025 ല്‍ ഇനി നിരക്ക് കുറവുണ്ടാകില്ലെന്ന ഫെഡ് റിസര്‍വ് പ്രഖ്യാപനം വിപണിയെ ബാധിച്ചു. ഇതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വില്‍പ്പനക്കാരായി. സമ്മിശ്രമായ രണ്ടാം പാദ ഫലങ്ങളും ആശങ്ക പരത്തി.

നിഫ്്റ്റിയില്‍ ബുള്ളിഷ് പ്രവണതകള്‍ പ്രകടമാണെന്നും 25990 ലേയ്ക്കുള്ള ഇടിവ് വാങ്ങല്‍ താല്‍പര്യം ഉയര്‍ത്തുമെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ആനന്ദ് ജെയിംസ് പറഞ്ഞു. 25886 ലായിരിക്കും അടുത്ത പിന്തുണ.

X
Top