ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

നിഫ്റ്റി 24500 ന് താഴെ, 369 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 368.49 പോയിന്റ് അഥവാ 0.46 ശതമാനം ഇടിഞ്ഞ് 80235.59 ലെവലിലും നിഫ്റ്റി 97.65 പോയിന്റ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 24487 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1994 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1889 ഓഹരികള്‍ ഇടിഞ്ഞു. 157 ഓഹരി വിലകളില്‍ മാറ്റമില്ല. മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്പ്, ടെക്ക് മഹീന്ദ്ര, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍ടിപിസി എന്നിവയാണ് മുന്നേറിയ ഓഹരികള്‍.

അതേസമയം ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ട്രെന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, നെസ്ലെ എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ വാഹനം, ഫാര്മ, ലോഹം, ഓയില്‍ ആന്റ് ഗ്യാസ് ഐടി, മീഡിയ എന്നിവ 0.3-0.7 ശതമാനമുയര്‍ന്നപ്പോള്‍ റിയാലിറ്റി, എഫ്എംസിജി, ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ അരശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് 0.2 ശതമാനമാണ് പൊഴിച്ചത്. സ്‌മോള്ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നു.

X
Top