
ന്യൂഡൽഹി: അവസാന തിയതിക്കുശേഷം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവർക്കും റീഫണ്ട് അനുവദിച്ചേക്കും. ഇതുസംബന്ധിച്ച ഇൻകം ടാക്സ് ബില്‍ 2025ലെ വ്യവസ്ഥ ഭേദഗതി ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകള്‍.
ഐടി ബില്ലിലെ 433-ാം വകുപ്പ് പ്രകാരം റിട്ടേണ്‍ നല്‍കി റീഫണ്ട് അവകാശപ്പെടാമെന്നാണ് വ്യവസ്ഥ. അതേസമയം, 263ലെ ഉപവകുപ്പ് പ്രകാരം നിശ്ചിത തിയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. രണ്ടു വ്യവസ്ഥകളിലും വൈരുധ്യമുള്ളതിനാലാണ് ഭേദഗതി പരിഗണിക്കുന്നത്.
കടര് ബില്ലിലെ റീഫണ്ട് വ്യവസ്ഥയെക്കുറിച്ച് നികുതി വിദഗ്ധർ ഉള്‍പ്പടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റീഫണ്ട് വ്യവസ്ഥകള്‍ നിലവിലുള്ളതുപോലെ തുടർന്നേക്കാമെന്ന് സർക്കാർ വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ മാർച്ചിലാണ് പുതിയ നികുതി ബില്ല് സംബന്ധിച്ച് നിർദേശങ്ങള്‍ പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) സ്വീകരിച്ചത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ സമിതി റിപ്പോർട്ട് സമർപ്പിച്ചേക്കും. 2026 ഏപ്രില്‍ മുതലാകും പുതിയ ബില്ല് പ്രാബല്യത്തില്‍ വരിക.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി എല്ലാ വർഷവും ജൂലായ് 31 ആണ്. ഈ വർഷം സെപ്റ്റംബർ 15വരെ നീട്ടിനല്‍കിയിട്ടുണ്ട്. ശമ്ബള വരുമാനക്കാർക്കും ഓഡിറ്റ് ആവശ്യമില്ലാത്ത ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുമാണ് ഇത് ബാധകം.
ഓഡിറ്റിങ് ബാധകമായ ബിസിനസുകള്‍, പ്രൊഫഷണലുകള്‍, കമ്ബനികള്‍ എന്നിവയ്ക്ക് ഒക്ടോബർ 31ആണ് അവസാന തിയതി. വൈകിയതും പുതുക്കിയതുമായ റിട്ടേണുകള്‍ ഡിസംബർ 31വരെ ഫയല്‍ ചെയ്യാം. വൈകി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ പിഴ ബാധകമായേക്കാം.