അവികസിത രാജ്യങ്ങളുമായി എഐ മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി ഇല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയംആറ് വർഷത്തിനിടെ സ്വർണ വിലയിൽ 200% വർദ്ധനഇന്ത്യ-യുകെ വ്യാപാര കരാര്‍: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ആനുകൂല്യം യുകെ കമ്പനികള്‍ക്കും ലഭ്യമാകും

അറ്റാദായത്തില്‍ 13.4 ശതമാനം ഇടിവ് നേരിട്ട് നെസ്ലെ ഇന്ത്യ

മുംബൈ: നെസ്ലെ ഇന്ത്യയുടെ ഒന്നാംപാദ അറ്റാദായത്തില്‍ വന്‍ ഇടിവ്. 13.4 ശതമാനം കുറഞ്ഞ് 646.6 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ നെറ്റ് പ്രോഫിറ്റ്. ഇത് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിലും കുറവാണ്. പ്രവര്‍ത്തവരുമാനം 5.9 ശതമാനം ഉയര്‍ന്ന് 5096.2 കോടി രൂപയിലെത്തി.

ഒന്‍പതോളം ബ്രോക്കറേജുകള്‍ പ്രവചിച്ചിരുന്നത് കമ്പനി 751 കോടി രൂപ അറ്റാദായം രേഖപ്പെടുത്തുമെന്നായിരുന്നു. എഫ്എംസിജി മേജറിന്റെ പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി മനീഷ് തിവാരിയെ നിയമിക്കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ ചെയര്‍മാന്‍ സുരേഷ് നാരായണന്‍ ഈ മാസത്തോടെ പിരിഞ്ഞുപോകുന്നതിനാലാണ് ഇത്. കൊക്കോ, കാപ്പി എന്നിവയിലുണ്ടായ വിലവര്‍ദ്ധനവാണ് മാഗി നിര്‍മ്മാതാവിന് തിരിച്ചടിയായത്. കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളായ കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ് കഫെ എന്നിവയുടെ പ്രധാന ഘടകങ്ങളാണ് ഇവ.

ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ദ്ധനവ് പ്രവര്‍ത്തന ഫലത്തെ ബാധിച്ചു, നെസ്ലെ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഉയര്‍ന്ന പ്രവര്‍ത്തന ചെലവുകളും വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പകളെടുത്തതും സാമ്പത്തിക ചെലവുകള്‍ക്ക് കാരണമായി. അതേസമയം ഭക്ഷ്യ എണ്ണയുടേയും കൊക്കോയുടേയും വില സ്ഥിരത കൈവരിക്കുന്നതും കാപ്പിയുടെ വില കുറയുന്നതും വരും പാദങ്ങളില്‍ നേട്ടമാകും.

കമ്പനി ഓഹരി 4.93 ശതമാനം ഇടിഞ്ഞ് 2331.70 രൂപയിലെത്തിയിട്ടുണ്ട്.

X
Top