ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ വരുമാനത്തില്‍ 26.47 ശതമാനം വര്‍ധനവ്

  • കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 47.31 ശതമാനം വര്‍ധിച്ചു
  • വായ്പ വിതരണത്തില്‍ 63.04 ശതമാനം വര്‍ധനവ്

കൊച്ചി: 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം ത്രൈമാസത്തില്‍ 26.47 ശതമാനം വര്‍ധനവോടെ ഒറ്റയ്ക്ക് 1574 കോടി രൂപയുടെ വരുമാനം നേടി.

ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 47.31 ശതമാനം വര്‍ധനവോടെ 36,787 കോടി രൂപയിലെത്തി. കോ ലെന്‍ഡിങ് ഉള്‍പ്പെടെ 28,150 കോടി രൂപയുടെ വായ്പകള്‍ ഇക്കാലയളവില്‍ വിതരണം ചെയ്തിട്ടുണ്ട്. 63.04 ശതമാനത്തിന്‍റെ വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. 179.31 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചു. 1.03 ശതമാനം കുറവാണുണ്ടായത്.

പുതിയതും ദീര്‍ഘകാലമായുള്ളതുമായ ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള വിശ്വാസവും താല്‍പര്യവുമാണ് ഒന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങളിലൂടെ മനസിലാകുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി മാനുഷികതയോടെ നല്‍കിവരുന്ന സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ആദ്യ പാദത്തെ സംയോജിത വായപ വിതരണം 53.69 ശതമാനം ഉയര്‍ന്ന് 30,198 കോടി രൂപയായി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 31.85 ശതമാനം ഉയര്‍ന്ന് 51,867 കോടി രൂപയും വരുമാനം 12.83 ശതമാനം ഉയര്‍ന്ന് 2,260.41 കോടി രൂപയുമായി.

അറ്റാദായം 303.51 കോടി രൂപയെ അപേക്ഷിച്ച് 200.54 കോടി രൂപയായി.

X
Top