ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

തദ്ദേശസ്ഥാപനങ്ങളിലെ വികസനത്തിന് മുനിസിപ്പല്‍ ബോണ്ട്; വായ്പ എടുക്കാന്‍ പഞ്ചായത്തുകളും

ദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ച് സംസ്ഥാന ബജറ്റ്. 2026-27 സാമ്പത്തിക വര്‍ഷത്തിലേക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ജനറല്‍ പര്‍പ്പസ് ഫണ്ട് 3236.76 കോടി രൂപയും മെയിന്‍റനന്‍സ് ഫണ്ട് 4315.69 കോടി രൂപയമായി ഉയര്‍ത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 786 കോടി രൂപ അധികമാണിത്. ഫണ്ടുകൾ ഗണ്യമായി വർധിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഭരണസമതിയെ സ്വാഗതം ചെയ്യുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേരള ഖരമാലിന്യ സംസ്കരണ പരിപാടി പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് ഗ്രാന്‍റായി 150 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. പ്രാദേശിക ഗവണ്‍മെന്‍റുകളെ ശാക്തീകരിക്കാൻ ലോക്കൽ ഗവണ്‍മെന്‍റ് ബോർഡ് ഓഫ് ഫണ്ട്സ് രൂപീകരിക്കും. നിരക്കുകൾ വർധിപ്പിക്കാതെ സ്ഥിതി വിവരക്കണക്കുകൾ ശാസ്ത്രീയമാക്കിയും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും നികുതി നികുതിയേതര വരുമാനം വർധിപ്പിക്കും.

സ്വന്തം വരുമാനം വർധിപ്പിക്കുന്ന തദ്ദേശ സർക്കാരുകള്‍ക്ക് പ്രോത്സാഹനമായി കൂടുതൽ സംസ്ഥാന വിഹിതം നൽകും.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പദ്ധതികൾ നടപ്പിലാക്കാൻ മുനിസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാൻ മുനിസിപ്പാലിറ്റികളെയും കോർപ്പറേഷനെയും അനുവദിക്കും. ഇതിന് ആവശ്യമായ സാങ്കേതിക സഹായം നൽകും. ഇതേ ലക്ഷ്യം മുൻനിർത്തി വായ്പ എടുക്കാൻ നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തുകളെയും അനുവദിക്കും.

X
Top