Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഓഹരി വിഭജനത്തിന് മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: ജനുവരി 3 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി വിഭജനം പരിഗണിക്കുമെന്നറിയിച്ചിരിക്കയാണ് കര്‍ണാവതി ഫിനാന്‍സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. വെള്ളിയാഴ്ച 52 ആഴ്ച ഉയരം കുറിച്ച ഓഹരി 157.40 രൂപയില്‍ ക്ലോസ് ചെയ്തു.

7 വര്‍ഷത്തെ നേട്ടം 1384.91 ശതമാനം. 5 വര്‍ഷത്തില്‍ 474.45 ശതമാനവും ഒരു വര്‍ഷത്തില്‍ 784.27 ശതമാനവും ഉയര്‍ന്നു. 2022 ല്‍ മാത്രം നേടിയ വളര്‍ച്ച 658.55 ശതമാനമാണ്.

158.19 കോടി രൂപ വിപണി മൂല്യമുള്ള കര്‍ണാവതി ഫിനാന്‍സ് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ക്യാപ് കമ്പനിയാണ്. 1984 ല്‍ സ്ഥാപതിമായ കമ്പനി 2014 ലാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഒരു എന്‍ബിഎഫ്‌സി കമ്പനിയാണിത്.

X
Top