ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

ഓഹരി വിഭജനത്തിന് മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: ജനുവരി 3 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഹരി വിഭജനം പരിഗണിക്കുമെന്നറിയിച്ചിരിക്കയാണ് കര്‍ണാവതി ഫിനാന്‍സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരി, 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. വെള്ളിയാഴ്ച 52 ആഴ്ച ഉയരം കുറിച്ച ഓഹരി 157.40 രൂപയില്‍ ക്ലോസ് ചെയ്തു.

7 വര്‍ഷത്തെ നേട്ടം 1384.91 ശതമാനം. 5 വര്‍ഷത്തില്‍ 474.45 ശതമാനവും ഒരു വര്‍ഷത്തില്‍ 784.27 ശതമാനവും ഉയര്‍ന്നു. 2022 ല്‍ മാത്രം നേടിയ വളര്‍ച്ച 658.55 ശതമാനമാണ്.

158.19 കോടി രൂപ വിപണി മൂല്യമുള്ള കര്‍ണാവതി ഫിനാന്‍സ് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ക്യാപ് കമ്പനിയാണ്. 1984 ല്‍ സ്ഥാപതിമായ കമ്പനി 2014 ലാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഒരു എന്‍ബിഎഫ്‌സി കമ്പനിയാണിത്.

X
Top