ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

11 വര്‍ഷത്തില്‍ 1 ലക്ഷം രൂപ 1.55 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഒരു ദീര്‍ഘകാല സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകന്‍ നേട്ടമുണ്ടാക്കുന്നത് പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകളിലെ മതിപ്പില്‍ നിന്ന് മാത്രമല്ല. മറിച്ച് കമ്പനി കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ബോണസ് ഷെയറുകള്‍, ഓഹരി വിഭജനം, ബൈബാക്ക്, ഇടക്കാല, അന്തിമ ലാഭവിഹിതം തുടങ്ങിയ ലോയല്‍റ്റി റിവാര്‍ഡുകളില്‍ നിന്ന് കൂടിയാണ്. റിവാര്‍ഡുകളില്‍ നിന്ന് നിക്ഷേപകന്‍ നേട്ടമുണ്ടാക്കുന്നതെങ്ങിനെയെന്ന് മനസിലാക്കാന്‍ ആരതി ഇന്‍ഡസ്ട്രീസ് ഓഹരി വില ചരിത്രം പരിശോധിച്ചാല്‍ മതിയാകും.

സമീപ വര്‍ഷങ്ങളില്‍ ദലാല്‍ സ്ട്രീറ്റ് ഉല്‍പ്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് ആരതി ഇന്‍ഡസ്ട്രീസ്. മാത്രമല്ല, ഒരു ദശാബ്ദത്തിനുള്ളില്‍ രണ്ട് ബോണസ് ഓഹരികള്‍ പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി.

11 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് 7140 ഓഹരികളാണ് ലഭ്യമാകുക. നിലവിലെ വില 544 രൂപയാണെന്നിരിക്കെ 39 ലക്ഷം രൂപയായി നിക്ഷേപം വളര്‍ന്നിരിക്കും.

രണ്ട് തവണ ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചതോടെ 7140 ഓഹരികള്‍ 28568 എണ്ണമാകുകയും നിലവിലെ വില വച്ച് കണക്കാക്കുമ്പോള്‍ അത് 1.55 കോടി രൂപയാവുകയും ചെയ്യും.

X
Top