എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

4 വര്‍ഷത്തില്‍ 5500 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: തിങ്കളാഴ്ച മികച്ച പ്രകടനം നടത്തിയ ഓഹരിയാണ് സന്‍മിത് ഇന്‍ഫ്രയുടേത്. 73.90 രൂപയിലേയ്‌ക്കെത്തിയ ഓഹരി പിന്നീട് 71.40 ത്തില്‍ ക്ലോസ് ചെയ്തു. പരിസ്ഥിതി സൗഹാര്‍ദ്ദ ക്രിമേഷന്‍ സിസ്റ്റം (ജിഎംഎസ്) നുള്ള 2.25 കോടി ഓര്‍ഡര്‍ നേടിയെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചിരുന്നു.

ഓരോ മാസവും 4 കോടി രൂപയുടെ ബിറ്റുമെന്‍ ബിസിനസ് നടത്തുമെന്നും അവര്‍ അറിയിച്ചു. ഒക്ടോബര്‍ 31 ന് എക്‌സ് സ്പ്ലിറ്റായ ഓഹരി പിന്നീട് റെക്കോര്‍ഡ് ഉയരമായ 85.70 രൂപ രേഖപ്പെടുത്തിയിരുന്നു. 2022 ല്‍ മാത്രം 150 ശതമാനമാണ് ഉയര്‍ന്നത്.

29.90 രൂപയില്‍ നിന്നും 73.70 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ഒരു വര്‍ഷത്തില്‍ 225 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 5500 ശതമാനവും നേട്ടമുണ്ടാക്കാനായി. 834.12 കോടി രൂപ വിപണി മൂല്യമുള്ള സന്‍മിത് ഇന്‍ഫ്ര ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്.

ജൈവ മാലിന്യ നിര്‍മാര്‍ജനം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നു.

X
Top