Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത ഓഹരിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യയുടേത്. 4.91 ശതമാനം നേട്ടത്തില്‍ 39.50 രൂപയിലായിരുന്നു ക്ലോസിംഗ്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡുമായുള്ള ലയനത്തിന്റെ കരട് പദ്ധതിക്ക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.

ഇതാണ് ഓഹരിയെ ഉയര്‍ത്തിയത്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡ് 1956 ഓഗസ്റ്റ് 22 ന് കമ്പനി ആക്ട്, 1956 പ്രകാരം സംയോജിപ്പിക്കപ്പെട്ട ഒരു പൊതു കമ്പനിയാണ്.

517 കോടി വിപണി മൂല്യം രേഖപ്പെടുത്തിയ ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യ. വാസ്തുവിദ്യാ ഉപകരണങ്ങളുടെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍, ഹാര്‍ഡ്വിന്‍ അറിയപ്പെടുന്ന ഒരു പേരാണ്. കഴിഞ്ഞ 50 വര്‍ഷമായി, വാസ്തുവിദ്യാ ഹാര്‍ഡ്വെയറുകളുടെയും ഗ്ലാസ് ഫിറ്റിംഗുകളുടെയും നിര്‍മ്മാണം നടത്തുന്നു.

കമ്പനി ഓഹരി കഴിഞ്ഞ 3 വര്‍ഷത്തില്‍ 322.69 ശതമാനം ഉയര്‍ന്നു.കഴിഞ്ഞമാസം ബോണസ് ഓഹരി വിതരണത്തിനും ഓഹരി വിഭജനത്തിനും തയ്യാറായിരുന്നു.

X
Top