നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത ഓഹരിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യയുടേത്. 4.91 ശതമാനം നേട്ടത്തില്‍ 39.50 രൂപയിലായിരുന്നു ക്ലോസിംഗ്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡുമായുള്ള ലയനത്തിന്റെ കരട് പദ്ധതിക്ക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.

ഇതാണ് ഓഹരിയെ ഉയര്‍ത്തിയത്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡ് 1956 ഓഗസ്റ്റ് 22 ന് കമ്പനി ആക്ട്, 1956 പ്രകാരം സംയോജിപ്പിക്കപ്പെട്ട ഒരു പൊതു കമ്പനിയാണ്.

517 കോടി വിപണി മൂല്യം രേഖപ്പെടുത്തിയ ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യ. വാസ്തുവിദ്യാ ഉപകരണങ്ങളുടെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍, ഹാര്‍ഡ്വിന്‍ അറിയപ്പെടുന്ന ഒരു പേരാണ്. കഴിഞ്ഞ 50 വര്‍ഷമായി, വാസ്തുവിദ്യാ ഹാര്‍ഡ്വെയറുകളുടെയും ഗ്ലാസ് ഫിറ്റിംഗുകളുടെയും നിര്‍മ്മാണം നടത്തുന്നു.

കമ്പനി ഓഹരി കഴിഞ്ഞ 3 വര്‍ഷത്തില്‍ 322.69 ശതമാനം ഉയര്‍ന്നു.കഴിഞ്ഞമാസം ബോണസ് ഓഹരി വിതരണത്തിനും ഓഹരി വിഭജനത്തിനും തയ്യാറായിരുന്നു.

X
Top