ആഗോള വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറംലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം നിലനിർത്തി ഇന്ത്യതാരിഫ് യുദ്ധത്തിന്റെ കരിനിഴലില്‍ ചൈനയുടെ തൊഴില്‍ മേഖലആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിആളോഹരി വരുമാനം: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141

മിക്ക ഐപിഒകൾക്കും ലിസ്റ്റിംഗ് നേട്ടം നിലനിർത്താനായില്ല

2024 ജനുവരിക്ക് ശേഷം വിപണിയിലെത്തിയ മൂന്നിൽ രണ്ട് ഐപിഒകളും ഇപ്പോൾ ലിസ്റ്റ് ചെയ്ത വിലയേക്കാൾ താഴെയാണ് വ്യാപാരം ചെയ്യുന്നത്.

ദ്വിതീയ വിപണിയിൽ ഉണ്ടായ തിരുത്തൽ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ഓഹരികളുടെ പ്രകടനത്തെ ബാധിച്ചു. 2024 ജനുവരിക്ക് ശേഷം ലിസ്റ്റ് ചെയ്ത 101 ഓഹരികളിൽ 16 ശതമാനം മാത്രമാണ് 50 ശതമാനത്തിലേറെ ലിസ്റ്റിംഗ് നേട്ടം നൽകിയത്.

10 ശതമാനം ഓഹരികൾ 75 ശതമാനത്തിലേറെ ലിസ്റ്റിംഗ് നേട്ടം നൽകി. 101 ഓഹരികളിൽ 17 എണ്ണം 10 ശതമാനം വരെ ലിസ്റ്റിംഗ് നേട്ടം നൽകിയപ്പോൾ 20 കമ്പനികൾ ലിസ്റ്റിംഗ് നൽകുന്നതിൽ പരാജയപ്പെട്ടു.

57 ശതമാനം കമ്പനികളും ഐപിഒ വിലയേക്കാൾ ഉയർന്ന നിലയിലാണ് വ്യാപാരം ചെയ്യുന്നത്. ഇതിൽ ലിസ്റ്റിംഗ് വിലയിൽ നിന്നും 10 ശതമാനമോ അതിലേറെയോ നേട്ടം നൽകിയത് പകുതിയോളം ഓഹരികളാണ്.

35 ശതമാനം കമ്പനികൾ മാത്രമാണ് ഐപിഒ വിലയിൽ നിന്നും 25 ശതമാനമോ അതിലേറെയോ നേട്ടം നൽകിയത്. അഞ്ചു കമ്പനികൾ 100 ശതമാനമോ അതിലേറെയോ നേട്ടം നൽകി.

ജ്യോതി സിഎൻസി ഓട്ടോമേഷൻ, കെ ആർ എൻ ഹീറ്റ് എക്സ്ചേഞ്ചർ, ഭാരതി ഹെക്സാകോം, പ്രീമിയർ എനർജീസ്, ഇൻ്റർ ആർച്ച് ബിൽഡിംഗ് സൊലൂഷൻസ് എന്നിവയാണ് നൂറുശതമാനമോ അതിലേറെയോ നേട്ടം നൽകിയത്.

X
Top