രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

പണപ്പെരുപ്പം നവംബറില്‍ ആറ് ശതമാനത്തിൽ താഴെയാകും: മോർഗൻ സ്റ്റാൻലി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ടോളറന്‍സ് പരിധിയ്ക്ക് മുകളിലുള്ള റീട്ടെയില്‍ പണപ്പെരുപ്പം നവംബര്‍ മുതല്‍ കുറഞ്ഞു തുടങ്ങും. മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. റീട്ടെയില്‍ പണപ്പെരുപ്പം  കുത്തനെ ഉയര്‍ന്ന് ജൂലൈയില്‍ 7.44 ശതമാനമായിരുന്നു.പച്ചക്കറി വില വര്‍ദ്ധനവ് കാരണം ജൂണിലെ ചില്ലറ പണപ്പെരുപ്പവും 4.87 ശതമാനമായി ഉയര്‍ന്നു.

മെയ് മാസത്തില്‍ ചില്ലറ പണപ്പെരുപ്പം 4.25 ശതമാനമായിരുന്നു.രണ്ട് വര്‍ഷത്തെ താഴ്ചയാണിത്. ഏപ്രിലില്‍  4.7 ശതമാനവും മാര്‍ച്ചില്‍ 5.7 ശതമാനവുമായിരുന്നു ചില്ലറ പണപ്പെരുപ്പം.

 പുതിയ വര്‍ദ്ധനവിന് കാരണം ഭാഗികമായി പച്ചക്കറി വിലയിലെ കുതിച്ചുചാട്ടമാണ്. തക്കാളി വില വര്‍ദ്ധനവ് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  ഇത് ഒരു പ്രത്യേക പ്രദേശത്തോ ഭൂമിശാസ്ത്രത്തിലോ മാത്രമായി പരിമിതപ്പെടുന്നില്ല.

തക്കാളി വില പ്രധാന നഗരങ്ങളില്‍ കിലോയ്ക്ക് 150-200 രൂപ വരെയാണ് ഉയര്‍ന്നത്. പുതിയ പശ്ചാത്തലത്തില്‍ 2024 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ കാഴ്ചപ്പാട് മോര്‍ഗന്‍ സ്റ്റാന്‍ലി 5.7 ശതമാനമായി പരിഷ്‌ക്കരിച്ചിട്ടുണ്ട്.

നേരത്തെ 5.4 ശതമാനമായിരുന്നു അവരുടെ പണപ്പെരുപ്പ അനുമാനം.

X
Top