ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയുമായി മിഷ്ടാൻ ഫുഡ്‌സ്

മുംബൈ: ഗുജറാത്തിലെ സബർകാന്തയിലെ ദൽപൂരിൽ 1,000 കെഎൽപിഡി (പ്രതിദിനം കിലോ ലിറ്റർ) ശേഷിയുള്ള ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോൾ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിട്ട് മിഷ്ടാൻ ഫുഡ്‌സ്. കമ്പനി ഈ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ മിഷ്ടാൻ ഫുഡ്‌സ് ഓഹരികൾ 2.52 ശതമാനം ഉയർന്ന് 10.19 രൂപയിലെത്തി.

ഇന്ത്യാ ഗവൺമെന്റിന്റെ “ആത്മനിർഭർ ഭാരത്” സംരംഭവും പെട്രോളിൽ എഥനോൾ ചേർക്കുന്നതിനുള്ള നയവും ഏകോപിപ്പിച്ചാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പ്രത്യക്ഷമായോ പരോക്ഷമായോ 5000-ലധികം പേർക്ക് തൊഴിൽ നൽകുന്ന ഈ പദ്ധതിക്ക് 2250 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്.

ഈ പ്ലാന്റിലൂടെ ഏകദേശം 3500 കോടി രൂപയുടെ വാർഷിക വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024-ന്റെ രണ്ടാം പാദം മുതൽ ഈ പ്ലാന്റിൽ ഉൽപ്പാദനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ നടപടികൾ മിഷ്ടാൻ ആരംഭിച്ചു. കൂടാതെ ബസുമതി അരി, പരിപ്പ് പോലുള്ള പയർവർഗ്ഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വലിയ ഇനം അരിയുടെ നിർമ്മാണത്തിലും വിപണനത്തിലും മിഷ്ടാൻ ഫുഡ്‌സ് ഏർപ്പെട്ടിരിക്കുന്നു.

X
Top