ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള, ആഭ്യന്തര സൂചനകള്‍ അനുകൂലം, ശുഭപ്രതീക്ഷയില്‍ വിപണി

കൊച്ചി: തുടര്‍ച്ചയായ നേട്ടത്തിന് ശേഷവും വിപണി ശുഭാപ്തി വിശ്വാസത്തിലാണ്, ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. ആഗോള ആഭ്യന്തര സൂചനകള്‍ പോസിറ്റീവായതാണ് കാരണം. യുഎസ് സിപിഐ ഡാറ്റ 3 ശതമാനത്തില്‍ താഴെയാകുന്ന പക്ഷം കൂടുതല്‍ ഉത്തേജനം ലഭ്യമാകും.

മാത്രമല്ല ജൂലൈ 26 ലെ ഫെഡ് റിസര്‍വ് നടപടിയെ സ്വാധീനിക്കാനും ഡാറ്റയ്ക്കാകും. സ്‌മോള്‍ക്യാപുകള്‍ പലതും അമിത മൂല്യനിര്‍ണ്ണയത്തിലാണെന്നും വിജയകുമാര്‍ പറഞ്ഞു. മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌മോള്‍ക്യാപ് നിക്ഷേപം നിര്‍ത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ നിക്ഷേപകര്‍ ജാഗ്രത പാലിക്കണം. പണലഭ്യത വിപണികളെ ഉയര്‍ത്തുമെന്നതിനാല്‍ നിക്ഷേപം തുടരുന്നത് അര്‍ത്ഥവത്താണ്. കരുതലെടുക്കണമെന്നുമാത്രം.

ആഗോളവിപണികള്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു. വാള്‍സ്ട്രീറ്റ് സൂചികകള്‍ ചൊവ്വാഴ്ച നേട്ടമുണ്ടാക്കിയപ്പോള്‍ ഏഷ്യന്‍ സൂചികകളിലും പ്രവണത പോസിറ്റീവാണ്. അതേസമയം പല ഓഹരികളും അമിത വാങ്ങല്‍ ഘട്ടത്തിലാണ്.

ബുധനാഴ്ച പ്രഖ്യാപിക്കുന്ന പണപ്പെരുപ്പ ഡാറ്റകളും ടിസിഎസ്,എച്ച്‌സിഎല്‍ എന്നിവയുടെ ഒന്നാംപാദ ഫലങ്ങളും വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.

X
Top