യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ചാഞ്ചാട്ടം, ഇടിവ് നേരിട്ട് വിപണി

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 68.36 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 66459.31 ലെവലിലും നിഫ്റ്റി 20.30 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 19733.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അവസാന സെഷനുകളിലെ ലാഭമെടുപ്പാണ് വിപണിയെ താഴ്ത്തിയത്.

ഇതോടെ തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ പോയി. കോള് ഇന്ത്യ, എന്ടിപിസി, ടെക് മഹീന്ദ്ര, എച്ച്‌സിഎല് ടെക്‌നോളജീസ്, എല്ടിഐ മിന്ഡ്രീ എന്നിവയാണ് നിഫ്റ്റിയില് ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഹീറോ മോട്ടോകോര്‍പ്പ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നഷ്ടം നേരിട്ടു.

സമ്മിശ്ര പ്രകടനമാണ് മേഖലകളില്‍ ദൃശ്യമായത്. റിയല്‍റ്റി സൂചിക ഏകദേശം 2 ശതമാനവും പിഎസ്യു ബാങ്ക് സൂചിക 0.5 ശതമാനവും ഇടിഞ്ഞപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക ഒരു ശതമാനവും മെറ്റല്‍ സൂചിക 0.75 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് അര ശതമാനം ഉയര്‍ന്നെങ്കിലും മിഡ്ക്യാപ 0.2 ശതമാനം താഴ്ച വരിച്ചു.

X
Top