എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ബൈജൂസിൽ 2,079 കോടി രൂപ നിക്ഷേപിക്കാൻ മണിപ്പാൽ

കൊച്ചി: ബൈജൂസിൻെറ അനുബന്ധ കമ്പനിയായ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ 25 കോടി ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങി മണിപ്പാൽ എജ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പിൻെറ ചെയർമാൻ രഞ്ജൻ പൈ.

ബൈജൂ രവീന്ദ്രൻെറ ഉടമസ്ഥതയിലുള്ള ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിൽ 25-30 കോടി ഡോളർ വരെ നിക്ഷേപിച്ചേക്കും എന്ന് സൂചന. ആദ്യ ഘട്ടത്തിൽ 17 കോടി ഡോളർ വരെ നിക്ഷേപിക്കും എന്നാണ് റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബൈജൂസ് ജീവനക്കാരെ ഒഴിവാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഡേവിഡ്‌സൺ കെംപ്‌നർ ക്യാപിറ്റൽ മാനേജ്‌മെൻറിലുള്ള ബൈജൂസിൻെറ കുടിശ്ശികയുള്ള കടം തീർക്കാൻ ഈ തുക ഉപയോഗിച്ചേക്കും എന്നാണ് സൂചന. ഡേവിഡ്‌സൺ കെംപ്‌നറുമായി 2,000 കോടി രൂപയുടെ ക്രെഡിറ്റ് ഡീൽ ആണ് ബൈജൂസിനുള്ളത്.

ബൈജൂസ് വായ്പ തുകയായ 800 കോടി രൂപയും ഏകദേശം 600 കോടി രൂപ പലിശയുമാണ് തിരിച്ചടയ്ക്കേണ്ടി വരിക എന്നാണ് റിപ്പോർട്ടുകൾ. 2024 മാർച്ചോടെ ലാഭത്തിലെത്താൻ ബൈജൂസ് ലക്ഷ്യമിടുന്നുണ്ട്.

ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി, യുഎസ് ആസ്ഥാനമായുള്ള എഡ്ടെക്ക് റീഡിങ് ആപ്പായ എപ്പിക് ഒഴിവാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. സ്ഥാപനത്തിൻെറ പുനസംഘടനയിലൂടെയും ചെലവു ചുരുക്കലിലൂടെയും ലക്ഷ്യത്തിലെത്താൻ തയ്യാറെടുക്കുകയാണ് കമ്പനി.

ജീവനക്കാരുടെ എണ്ണം 3,000 മുതൽ 3,500 വരെ കുറയ്ക്കാൻ കമ്പനി തീരുമാനിച്ചതിന് പിന്നാലെയാണ് ബൈജൂസിൽ പണം നിക്ഷേപിക്കാൻ താൽപ്പര്യം അറിയിച്ച് മണിപ്പാൽ ഗ്രൂപ്പ് മേധാവി എത്തുന്നത്.

തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് പുനസംഘടിപ്പിക്കും. ഓൺലൈൻ, ഹൈബ്രിഡ് മോഡലുകൾ ഉൾപ്പെടെ നാല് പ്രധാന മേഖലകളായി വ്യാപിച്ചിരിക്കുന്ന ബിസിനസ് യൂണിറ്റുകൾ നിലനിർത്തും.

2023 മാർച്ചോടെ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷയെന്നാണ് ബൈജൂസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. 2021 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ബൈജൂസിന് 4,588 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 19 മടങ്ങ് കൂടുതലാണ്.

ഇന്ത്യയിലെ അതിസമ്പന്നരുടെ ഹുറൂൺ പട്ടികയിൽ നിന്ന് ഈ വർഷം ബൈജൂ രവീന്ദ്രൻ പുറത്ത് പോയിരുന്നു. കഴിഞ്ഞ വർഷം വ്യക്തിഗത സമ്പാദ്യത്തിൽ 26 ശതമാനത്തോളം വർധന നേടിയിരുന്നു. 30,600 കോടി രൂപയായിരുന്നു ഏകദേശ ആസ്തി.

X
Top