ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

മികച്ച ഫലങ്ങൾക്കു പിന്നാലെ ലാഭവിഹിതം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്

ഹരി വിപണികളില്‍ തിളങ്ങി കേരള ഓഹരി. മികച്ച റിസള്‍ട്ടിന് പിന്നാലെ ഇടക്കാല ലാഭവിഹിതമായി ഓഹരി ഒന്നിന് 1 രൂപയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 572.1 കോടി രൂപ സംയോജിത അറ്റാദായം നേടി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്. ഒന്നാം പാദത്തിലെ 556.5 കോടി രൂപയില്‍ നിന്നും 2.8 ശതമാനം വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്.

കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ 17.4 ശതമാനം വര്‍ധിച്ച് 45,718.8 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 1.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 474.9 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന വരുമാനം 22.1 ശതമാനം വര്‍ധിച്ച് 2633.1 കോടി രൂപയിലെത്തി.

സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 17.1 ശതമാനം വര്‍ധിച്ച് 24,365 കോടി രൂപയായി. 2024 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 26.6 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സ്വര്‍ണ്ണവായ്പ ആസ്തിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ മണപ്പുറത്തിന് കഴിഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 17.1 ശതമാനം വളര്‍ച്ചയും, തുടര്‍ച്ചയായി 3 ശതമാനം വളര്‍ച്ചയും കൈവരിച്ചു.

സ്വര്‍ണ ഇതര വായ്പാ മേഖലകളിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ കമ്പനിക്കായി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സ്ഥാപനത്തിന്റെ മൂലധന പര്യാപ്തത അനുപാതം 29.22 ശതമാനത്തിക്കാന്‍ മാനേജ്‌മെന്റി്‌ന് സാധിച്ചു.

മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം 10.95 ശതമാനം വര്‍ധിച്ച് 12,149 കോടി രൂപയിലെത്തി.

അറ്റാദായം 75 കോടിയാണ്. ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും ആസ്തി വര്‍ധന നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.6 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തി.

വെഹിക്കിള്‍ ആന്‍ഡ് എക്യുപ്‌മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റെ ആസ്തി മൂല്യം 54.2 ശതമാനം വര്‍ധിച്ച് 4,848.2 കോടി രൂപയിലെത്തി.

കമ്പനിയുടെ സംയോജിത ആസ്തിയുടെ 46.7 ശതമാനവും സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 9.09 ശതമാനമാണ്.

മുന്‍വര്‍ഷമിത് 8.47 ശതമാനമായിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി 2.42 ശതമാനവും, അറ്റ നിഷ്‌ക്രിയ ആസ്തി 2.14 ശതമാനവുമാണ്.

സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റ മൂല്യം 12,528.5 കോടി രൂപയായി ഉയര്‍ന്നു. പ്രതി ഓഹരി ബുക്ക് വാല്യു 148 രൂപയും, മൂലധന പര്യാപ്തതാ അനുപാതം 29.22 ശതമാനവുമാണ്.

68 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയുടെ, എല്ലാ സബ്‌സിഡിയറികളും ഉള്‍പ്പെടെയുള്ള സംയോജിത കടം 38,476കോടിരൂപയാണ്.

പുതിയ ലക്ഷ്യവിലകള്‍
ഐഎന്‍ഡി മണി: ലക്ഷ്യവില- 204.54 രൂപ (28.13%)
ട്രെന്‍ഡ്‌ലൈന്‍: ലക്ഷ്യവില- 205.83 രൂപ (29.47%)
ഐസിഐസിഐ ഡയറക്ട്: ലക്ഷ്യവില- 200 രൂപ.

X
Top