വിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷം

മഹീന്ദ്ര ഹോളിഡേയ്‌സ് & റിസോർട്ട്‌സിന്റെ ലാഭത്തിൽ ഇടിവ്

ന്യൂഡൽഹി: രണ്ടാം പാദത്തിൽ മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 30 ശതമാനം ഇടിഞ്ഞ് 41.39 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 59 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം രേഖപ്പെടുത്തിയതായി എംഎച്ച്ആർഐഎൽ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 598.36 കോടി രൂപയായി ഉയർന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 546.4 കോടി രൂപയായിരുന്നു. കൂടാതെ കമ്പനിയുടെ മൊത്തം ചെലവ് 574.66 കോടി രൂപയായി വർധിച്ചതായി കമ്പനി അറിയിച്ചു.

റൂം ഇൻവെന്ററിയിലെ ത്വരിതപ്പെടുത്തലും കൂട്ടിച്ചേർക്കലിലെ വളർച്ചയും എക്കാലത്തെയും ഉയർന്ന മൊത്തം വരുമാനം നേടാൻ തങ്ങളെ സഹായിച്ചതായി എംഎച്ച്ആർഐഎൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കവിന്ദർ സിംഗ് പറഞ്ഞു.

രണ്ടാം പാദത്തിൽ, മൗണ്ട് അബുവിലെയും കാഠ്മണ്ഡുവിലെയും (നേപ്പാൾ) പുതിയ റിസോർട്ടുകൾ വഴിയും ഗാംഗ്‌ടോക്ക് (സിക്കിം) റിസോർട്ടിന്റെ വിപുലീകരണത്തിലൂടെയും നിലവിലുള്ള ഇൻവെന്ററിയിലേക്ക് 116 മുറികൾ കുടി കമ്പനി ചേർത്തു. കമ്പനിക്ക് നിലവിൽ മൊത്തം 86 റിസോർട്ടുകളിലായി 4,715 മുറികളാണുള്ളത്.

X
Top