യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിപണി ഇടിവിന് കാരണം ആഗോള പ്രതിസന്ധി

കൊച്ചി: യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയ ഫിച്ച് റേറ്റിംഗ്‌സ് നടപടി, ആഗോള വിപണികളെ വേട്ടയാടുന്നതായി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു. ഇന്ത്യന്‍ സൂചികകള്‍ ഇടിവ് നേരിട്ടത് വിലയിരുത്തുകയായിരുന്നു അദ്ദേഹം. ബോണ്ട് യീല്‍ഡ് വര്‍ദ്ധിക്കുന്നതും ഡോളര്‍ സൂചിക ശക്തിപ്പെടുന്നതും എഫ്‌ഐഐ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) ഒഴുക്കിനെ ബാധിക്കുന്നു.

അതേസമയം ഫാര്‍മ മേഖല, വ്യാഴാഴ്ച ഉയര്‍ന്നിട്ടുണ്ട്. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ബെഞ്ച്മാര്‍ക്ക് സൂചികയെ മറികടന്നു. ആഗോള പ്രതിസന്ധികളാണ് വിപണിയെ ബാധിക്കുന്നതെന്ന് എയ്ഞ്ചല്‍ വണ്ണിലെ സീനിയര്‍ അനലിസ്റ്റ് ഓഷോ കൃഷനും പറഞ്ഞു. അതുകൊണ്ടുതന്നെ ആശങ്ക അസ്ഥാനത്താണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും വിപണിയും ശക്തമാണെന്ന് ഡാറ്റകള്‍ സൂചിപ്പിക്കുന്നു. 19300 ലെവലില്‍ പിന്തുണ തുടരുമെന്നാണ് എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ വിലയിരുത്തുന്നത്. 19500-19650 ലെവലുകളിലായിരിക്കും പ്രതിരോധം.

സെന്‍സെക്സ് 542.10 പോയിന്റ് അഥവാ 0.82 ശതമാനം താഴ്ന്ന് 65240.68 ലെവലിലും നിഫ്റ്റി 144.80 പോയിന്റ് അഥവാ 0.74 ശതമാനം താഴ്ന്ന് 19381.70 ലെവലിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

.

.

X
Top