എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എൽ ആൻഡ് ടിയുടെ ലാഭം 45% വർധിച്ച് 1,702 കോടി രൂപയായി

മുംബൈ: ജൂൺ പാദത്തിൽ ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) ഏകീകൃത അറ്റാദായം 45 ശതമാനം വർധിച്ച് 1,702.07 കോടി രൂപയായി, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,174.44 കോടി രൂപയായിരുന്നു. ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ ശക്തമായ നിർവഹണവും ഐടി ആൻഡ് ടിഎസ് പോർട്ട്‌ഫോളിയോയിലെ സുസ്ഥിരമായ വളർച്ചയുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ പാദത്തിലെ ഏകീകൃത വരുമാനം വർഷം തോറും 22 ശതമാനം ഉയർന്ന് 35,853 കോടി രൂപയിലെത്തി. ഈ പാദത്തിലെ കമ്പനിയുടെ അന്താരാഷ്ട്ര വരുമാനം 13,235 കോടി രൂപയാണ്. ഇത് മൊത്തം വരുമാനത്തിന്റെ 37 ശതമാനം സംഭാവന ചെയ്തു.

ഈ പാദത്തിലെ പ്രവർത്തന മാർജിൻ 11.04 ശതമാനമാണ്. ഈ പാദത്തിൽ ഗ്രൂപ്പ് 41,805 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി എൽ ആൻഡ് ടി അറിയിച്ചു. കൂടാതെ, പൊതു ഇടങ്ങൾ, മെട്രോകൾ, വാട്ടർ മാനേജ്‌മെന്റ് & വേസ്റ്റ് വാട്ടർ, മിനറൽസ് ആൻഡ് മെറ്റൽ, ഫാക്ടറികൾ, ഡാറ്റാ സെന്ററുകൾ, പ്രതിരോധം, പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ഹൈഡ്രോകാർബൺ ഓഫ്‌ഷോർ മേഖലകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് തങ്ങൾക്ക് ഓർഡറുകൾ ലഭിച്ചതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

17,842 കോടി രൂപയുടെ അന്താരാഷ്ട്ര ഓർഡറുകൾ മൊത്തം ഓർഡർ വരവിന്റെ 43 ശതമാനവും ഉൾക്കൊള്ളുന്നതായും, ഗ്രൂപ്പിന്റെ ഏകീകൃത ഓർഡർ ബുക്ക് ജൂൺ 30 വരെ 363,448 കോടി രൂപ നിലവാരത്തിലായിരുന്നതായും ലാർസൻ ആൻഡ് ടൂബ്രോ അറിയിച്ചു. ഈ ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 2.66 ശതമാനത്തിന്റെ നേട്ടത്തിൽ 1,801.00 രൂപയിലെത്തി. 

X
Top