വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

634 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി എൽ ആൻഡ് ടി ഇൻഫോടെക്ക്

ന്യൂഡൽഹി: ജൂൺ പാദത്തിൽ എൽ ആൻഡ് ടി ഇൻഫോടെക്കിന്റെ അറ്റാദായം 27.7 ശതമാനം വർധിച്ച് 634.40 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 496.80 കോടി രൂപയായിരുന്നു. 69 കോടി രൂപയിൽ നിന്ന് 82 കോടി രൂപയുടെ വിദേശനാണ്യ നേട്ടമാണ് ഐടി സ്ഥാപനത്തിന് ലഭിച്ചത്. വിശകലന വിദഗ്ദ്ധരുടെ പ്രവചനത്തെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് പ്രസ്തുത പാദത്തിൽ കമ്പനി കാഴ്ചവെച്ചത്. അതേപോലെ, ജൂൺ പാദത്തിലെ സ്ഥാപനത്തിന്റെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,462.50 കോടി രൂപയിൽ നിന്ന് 30.6 ശതമാനം ഉയർന്ന് 4,522.80 കോടി രൂപയായി. മാർച്ച് പാദത്തിലെ 17.3 ശതമാനവും മുൻവർഷത്തെ പാദത്തിലെ 16.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ഒന്നാം പാദത്തിലെ ഇബിഐടിഡിഎ മാർജിൻ 16 ശതമാനമാണ്.

ഡോളറിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ വരുമാനം 580.2 മില്യൺ ഡോളറായി, ഇത് തുടർച്ചയായി 1.7 ശതമാനവും വർഷം തോറും 23.4 ശതമാനവും ഉയർന്നു. സ്ഥിരമായ കറൻസിയുടെ അടിസ്ഥാനത്തിൽ വരുമാനം 2.9 ശതമാനം പാദ വളർച്ചയും 26.6 ശതമാനം വാർഷിക വളർച്ചയും കൈവരിച്ചു. എൻഡ്-ടു-എൻഡ് സോഫ്റ്റ്‌വെയർ സൊല്യൂഷനുകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക് ലിമിറ്റഡ്.

X
Top