മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസാത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർഎണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

634 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി എൽ ആൻഡ് ടി ഇൻഫോടെക്ക്

ന്യൂഡൽഹി: ജൂൺ പാദത്തിൽ എൽ ആൻഡ് ടി ഇൻഫോടെക്കിന്റെ അറ്റാദായം 27.7 ശതമാനം വർധിച്ച് 634.40 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 496.80 കോടി രൂപയായിരുന്നു. 69 കോടി രൂപയിൽ നിന്ന് 82 കോടി രൂപയുടെ വിദേശനാണ്യ നേട്ടമാണ് ഐടി സ്ഥാപനത്തിന് ലഭിച്ചത്. വിശകലന വിദഗ്ദ്ധരുടെ പ്രവചനത്തെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് പ്രസ്തുത പാദത്തിൽ കമ്പനി കാഴ്ചവെച്ചത്. അതേപോലെ, ജൂൺ പാദത്തിലെ സ്ഥാപനത്തിന്റെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,462.50 കോടി രൂപയിൽ നിന്ന് 30.6 ശതമാനം ഉയർന്ന് 4,522.80 കോടി രൂപയായി. മാർച്ച് പാദത്തിലെ 17.3 ശതമാനവും മുൻവർഷത്തെ പാദത്തിലെ 16.4 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ഒന്നാം പാദത്തിലെ ഇബിഐടിഡിഎ മാർജിൻ 16 ശതമാനമാണ്.

ഡോളറിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ വരുമാനം 580.2 മില്യൺ ഡോളറായി, ഇത് തുടർച്ചയായി 1.7 ശതമാനവും വർഷം തോറും 23.4 ശതമാനവും ഉയർന്നു. സ്ഥിരമായ കറൻസിയുടെ അടിസ്ഥാനത്തിൽ വരുമാനം 2.9 ശതമാനം പാദ വളർച്ചയും 26.6 ശതമാനം വാർഷിക വളർച്ചയും കൈവരിച്ചു. എൻഡ്-ടു-എൻഡ് സോഫ്റ്റ്‌വെയർ സൊല്യൂഷനുകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക് ലിമിറ്റഡ്.

X
Top