യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

10,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങലിന് എല്‍ആന്റ്ടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സണ്‍ ആന്റ് ടൗബ്രോ ഓഹരി തിരിച്ചുവാങ്ങലിനൊരുങ്ങുന്നു. നാല് വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ തവണയാണ്  കമ്പനി ഓഹരി തിരിച്ചുവാങ്ങലിന് ശ്രമിക്കുന്നത്. 10,000 കോടി രൂപയാണ് ഇത്തവണ ഈയിനത്തില്‍ ചെലവഴിക്കുക.

അതായത്, 3.3 കോടി ഓഹരികള്‍ 3000 രൂപ നിരക്കില്‍ തിരിച്ചുവാങ്ങും. നിലവിലെ വില 2562 രൂപയാണെന്നിരിക്കെ മികച്ച പ്രീമിയത്തിലാണ് ഓഹരി പിന്‍വലിക്കുന്നത്.2019 ലും കമ്പനി ഷെയര്‍ ബൈബാക്ക് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. കമ്പനി ഇത്തവണ ഓഹരി തിരിച്ചുവാങ്ങല്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുകയാണെങ്കില്‍, 1950 ല്‍ ലിസ്റ്റുചെയ്തതിന് ശേഷം ഓഹരി ഉടമകള്‍ക്ക് ലഭ്യമാക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ മൂലധന വിതരണമായിരിക്കും ഇത്.

പ്രൈം ഡാറ്റാബേസ് അനുസരിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഹരി വാങ്ങല്‍ പ്രഖ്യാപനമാണ് എല്‍ ആന്‍ഡ് ടിയുടേത്.  എട്ട് കമ്പനികളുടെ ബോര്‍ഡുകള്‍ 2023 ല്‍ 18 കോടി മുതല്‍ 500 കോടി രൂപ വരെ ഓഹരി തിരിച്ചുവാങ്ങല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

X
Top