എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എല്‍ഐസി അറ്റാദായത്തില്‍ കുതിപ്പ്

കൊച്ചി: ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എല്‍.ഐ.സി) അറ്റാദായം 31 ശതമാനം ഉയർന്ന് 10,098 കോടി രൂപയായി.

മുൻവർഷം ഇതേ കാലയളവില്‍ കമ്ബനിയു‌ടെ അറ്റാദായം 7,728 കോടി രൂപയായിരുന്നു. അതേസമയം എല്‍.ഐ.സിയുടെ അറ്റ ലാഭം ആദ്യ ത്രൈമാസത്തേക്കാള്‍ എട്ടു ശതമാനം കുറഞ്ഞു.

കമ്പനിയുടെ പ്രീമിയം വരുമാനം 5.5 ശതമാനം ഉയർന്ന് 1,26,930 കോടി രൂപയിലെത്തി. ആദ്യ വർഷ പ്രീമിയം മുൻവർഷത്തെ 11,245 കോടി രൂപയില്‍ നിന്ന് 10,884 കോടി രൂപയായി കുറഞ്ഞു. പുതുക്കല്‍ പ്രീമിയം 62,236 കോടി രൂപയില്‍ നിന്ന് 65,320 കോടി രൂപയായി.

ഏപ്രില്‍ മുതല്‍ സെപ്തംബർ വരെയുള്ള ആദ്യ അർദ്ധ വർഷത്തില്‍ എല്‍.ഐ.സിയുടെ അറ്റാദായം 16 ശതമാനം വർദ്ധനയോടെ 21,040 കോടി രൂപയിലെത്തി. മൊത്തം പ്രീമിയം വരുമാനം ഇക്കാലയളവില്‍ അഞ്ച് ശതമാനം ഉയർന്ന് 2,45,680 കോടി രൂപയിലെത്തി.

X
Top