ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾഇന്ത്യയ്‌ക്കെതിരെ 20-25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രമ്പ്

അറ്റാദായം 15,952 കോടി രൂപയായി, നേട്ടമുണ്ടാക്കി എല്‍ഐസി ഓഹരി

ന്യൂഡല്‍ഹി:അറ്റാദായം 15,952 കോടി രൂപയായി ഉയര്‍ത്തിയ സെപ്തംബര്‍ പാദ പ്രകടനം എല്‍ഐസി ഓഹരിയെ ഉയര്‍ത്തി. 5.86 ശതമാനം നേട്ടത്തില്‍ 664.50 രൂപയിലാണ് സ്റ്റോക്ക് വ്യാപാരത്തിലുള്ളത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 1433 കോടി രൂപയുടെ വര്‍ധനവാണ് അറ്റാദായത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.

ജൂണ്‍ പാദത്തിലാകട്ടെ വെറും 682.9 കോടി രൂപമാത്രമായിരുന്നു അറ്റാദായം. ബിസിനസ് വളര്‍ച്ചയുടെ ഏകകമായ ഫസ്റ്റ് ഇയര്‍ പ്രീമിയം 9124.7 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന പാദത്തിലിത് 8193.30 കോടി രൂപ മാത്രമായിരുന്നു.

അറ്റ പ്രീമിയം വരുമാനം 1.04 ലക്ഷം കോടി രൂപയില്‍ നിന്നും 1.32 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ലാഭവിഹിതമോ ബോണസ് ഓഹരികളോ പ്രഖ്യാപിക്കപ്പെട്ടേയ്ക്കും എന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കമ്പനി ഓഹരി ശക്തമായ പ്രകടനം കാഴ്ചവച്ചത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 2.5 ശതമാനം നേട്ടമുണ്ടാക്കാന്‍ സ്റ്റോക്കിനായി. 1.17 ശതമാനം ഉയര്‍ച്ചയില്‍ 628 രൂപയിലാണ് നവംബര്‍ 11 ന് ഓഹരി ക്ലോസ് ചെയ്തത്. എങ്കിലും ഐപിഒ വിലയുടെ അടുത്തെത്താന്‍ എല്‍ഐസിയ്ക്കായിട്ടില്ല.

മെയില്‍ നടത്തിയ 21,000 കോടി രൂപയുടെ ചരിത്രപരമായ ഐപിഒയ്ക്ക് ശേഷം സ്‌റ്റോക്ക് ഇതുവരെ 30 ശതമാനമാണ് ഇടിവ് നേരിട്ടത്.

X
Top