എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എല്‍ഐസി അറ്റാദായം 10,987 കോടി രൂപയായി ഉയര്‍ന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എല്‍.ഐ.സി) അറ്റാദായം നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവില്‍ അഞ്ച് ശതമാനം ഉയർന്ന് 10,987 കോടി രൂപയിലെത്തി.

അറ്റ പ്രീമിയം വരുമാനം ഇക്കാലയളവില്‍ അഞ്ച് ശതമാനം വർദ്ധനയോടെ 1.19 ലക്ഷം കോടി രൂപയായി. വ്യക്തിഗത, ഗ്രൂപ്പ് ബിസിനസ് പ്രീമിയങ്ങളില്‍ മികച്ച വളർച്ച നേടാൻ കമ്പനിക്ക് ഇക്കാലയളവില്‍ കഴിഞ്ഞു. ആദ്യ വർഷ പ്രീമിയം വരുമാനത്തില്‍ 63.51 ശതമാനം വിഹിതവുമായി എല്‍.ഐ.സി ഇപ്പോഴും വിപണി മേധാവിത്തം നിലനിറുത്തുകയാണ്.

വ്യക്തിഗത പ്രീമിയം വരുമാനം ആറ് ശതമാനം ഉയർന്ന് 71,474 കോടി രൂപയായി. അതേസമയം വ്യക്തിഗത മേഖലയിലെ പോളിസികളുടെ വില്‍പ്പന 14.75 ശതമാനം കുറഞ്ഞ് 30.39 ലക്ഷം കോടി രൂപയിലെത്തി.

ആദ്യ ബിസിനസിന്റെ മൂല്യം(വി.എൻ.ബി) 21 ശതമാനം ഉയർന്ന് 1,944 കോടി രൂപയായി. എല്‍.ഐ.സിയുടെ അസറ്റ് അണ്ടർ മാനേജ്‌മെന്റ് ആറ് ശതമാനം വർദ്ധിച്ച്‌ 57.05 ലക്ഷം കോടി രൂപയിലെത്തി.

പ്രതീക്ഷിച്ച നിലവാരത്തില്‍ ബിസിനസ് വളർച്ച നേടാൻ കഴിഞ്ഞ ത്രൈമാസത്തില്‍ കഴിഞ്ഞെന്ന് എല്‍.ഐ.സി മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ആർ.ദൊരൈസ്വാമി പറഞ്ഞു.

X
Top