ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

വിപണി മൂല്യത്തില്‍ എല്‍ഐസിയെ പിന്നിലാക്കി ബജാജ് ഫിനാന്‍സും അദാനി ട്രാന്‍സ്മിഷനും

ന്യൂഡല്‍ഹി: ബജാജ് ഫിനാന്‍സും അദാനി ട്രാന്‍സ്മിഷനും വിപണി മൂല്യത്തില്‍ എല്‍ഐസിയെ പിന്തള്ളി.4.26 ലക്ഷം കോടി രൂപയാണ് നിലവില്‍ എല്‍ഐസിയുടെ മാര്‍ക്കറ്റ് കാപ്. അതേസമയം ബജാജ് ഫിനാന്‍സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയ്ക്ക് 4.4 ട്രില്യണ്‍ രൂപ വീതം മൂല്യമുണ്ട്.

ഇഷ്യുവിലയായ 949 രൂപയില്‍ നിന്നും 30 ശതമാനം ഇടിവ് നേരിട്ട് 674 രൂപയിലെത്തിയതോടെ എല്‍ഐസിയുടെ മൂല്യം 1.75 ലക്ഷം കോടി രൂപ ചോരുകയായിരുന്നു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ കമ്പനി ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികള്‍.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ഐസി 21,000 കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ ഐപിഒയിലൂടെ സ്വരൂപിച്ചത്. ഇതിനായി തങ്ങളുടെ 3.5 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വില്‍പ്പന നടത്തി. 949 രൂപ ഇഷ്യുവില നിശ്ചയിച്ചിരുന്ന ഓഹരി മെയ് 17 ന് ഡിസ്‌ക്കൗണ്ട് തുകയായ 872 ലാണ് ലിസ്റ്റ് ചെയ്തത്.

അതുതന്നെ നിക്ഷേപകരെ സംബന്ധിച്ച് നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് നഷ്ടങ്ങളുടെ തുടര്‍ക്കഥയായിരുന്നു. നിലവില്‍ 674 രൂപയിലാണ് ഓഹരിയുള്ളത്. ഇതുവരെ കുറിച്ച ഏറ്റവും വലിയ ഉയരം 920 രൂപയാണ്.

X
Top