ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

7 ശതമാനം തകര്‍ച്ച നേരിട്ട് കൊട്ടക് മഹീന്ദ്ര ബാങ്ക്, നിക്ഷേപകര്‍ എന്ത് ചെയ്യണം?

മുംബൈ: സ്വകാര്യ വായ്പാദാതാവായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ തിങ്കളാഴ്ച 7.05 ശതമാനം താഴ്ന്ന് 1974.90 രൂപയിലെത്തി. പ്രതീക്ഷയ്‌ക്കൊത്തുയരാത്ത ഒന്നാംപാദ ഫലങ്ങളാണ് കാരണം.

അതേസമയം ബ്രോക്കറേജുകള്‍ ഓഹരിയില്‍ ബുള്ളിഷ് ആണ്. മോര്‍ഗന്‍ സ്റ്റാന്‍ലി 2600 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരിയ്ക്ക് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ മോതിലാല്‍ ഓസ്വാള്‍ ഓഹരി 2400 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. 1950 ലക്ഷ്യവിലയാണ് ബെര്‍ണ്‍സ്റ്റീന്‍ നല്‍കുന്നത്.

നൊമൂറ 2150 രൂപ ലക്ഷ്യവിലയില്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുന്നു. അതേസമയം സാമ്പത്തികവര്‍ഷം 2026-28 വര്‍ഷത്തെ ഏര്‍ണിംഗ്‌സ് പര്‍ ഷെയര്‍ പ്രവചനം 3-7 ശതമാനം വരെ കുറയ്ക്കാന്‍ അവര്‍ തയ്യാറായി. പലിശനിരക്ക് വരുമാനം കുറഞ്ഞതും നിഷ്‌ക്രിയ ആസ്തിയിലെ വര്‍ദ്ധനവുമാണ് കാരണം.

3282 കോടി രൂപയാണ് ബാങ്കിന്റെ സ്റ്റാന്റലോണ്‍ പ്രോഫിറ്റ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം വര്‍ധനവ്. പ്രൊവിഷണിംഗ് വര്‍ദ്ധിച്ചതാണ് ലാഭത്തില്‍ കുറവ് വരുത്തിയത്.

രണ്ടാംപാദത്തില്‍ മാര്‍ജിന്‍ സമ്മര്‍ദ്ദം ബാങ്ക് മുന്‍കൂട്ടി കാണുന്നു. 50 ബിപിഎസ് റേറ്റ് കുറയ്ക്കല്‍ കാരണമാണിത്. അതേസമയം ക്രമേണ മാര്‍ജിന്‍ വീണ്ടെടുക്കുമെന്നും അവര്‍ അറിയിച്ചു.

X
Top