ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

മാക്‌സ് ഹെൽത്ത്‌കെയറിലെ ഓഹരികൾ വിൽക്കാൻ കെകെആർ

മുംബൈ: മാക്സ് ഹെൽത്ത് കെയറിലെ 27.5 ശതമാനം ഓഹരികൾ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ കെകെആർ ഈ മാസം വിൽക്കുമെന്ന് സിഎൻബിസി ടിവി റിപ്പോർട്ട് ചെയ്തു. ഹെൽത്ത് കെയർ കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ള കെകെആർ അതിന്റെ അഫിലിയേറ്റഡ് സ്ഥാപനമായ കയാക് ഇൻവെസ്റ്റ്‌മെന്റ് വഴിയാണ് ഓഹരികൾ വിറ്റഴിക്കുന്നതെന്ന് മാധ്യമ റിപ്പോർട്ട് വ്യക്തമാകുന്നു.

ഓഹരി വിൽപ്പനയിലൂടെ കെകെആർ തങ്ങളുടെ കൈവശമുള്ള 26.7 കോടി ഓഹരികൾ മുഴുവനായി വിൽക്കുകയും 9000 കോടി രൂപ സമാഹരിക്കുകയും ചെയ്യും. ഈ ഇടപാട് വിപണി വിലയേക്കാൾ അഞ്ച് ശതമാനം വരെ കിഴിവിലായിരിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ജൂണിലെ കണക്കനുസരിച്ച് മാക്‌സ് ഹെൽത്ത്‌കെയറിന്റെ 45.63 കോടി ഓഹരികൾ അഥവാ ഇക്വിറ്റി മൂലധനത്തിന്റെ 47.24 ശതമാനം വരുന്ന ഓഹരികൾ കയാക്ക് ഇൻവെസ്റ്റ്‌മെന്റിന്റെ കൈവശമുണ്ട്. സെപ്റ്റംബർ 29ന് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ കമ്പനി 8.44 കോടി ഓഹരികൾ 2,956 കോടി രൂപയ്ക്ക് വിറ്റിരുന്നു. എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്, വെരിറ്റാസ് ഫണ്ട്‌സ് പിഎൽസി, എസ്‌ബിഐ മ്യൂച്വൽ ഫണ്ട് തുടങ്ങിയവയാണ് അന്ന് ഓഹരികൾ ഏറ്റെടുത്തത്.

വെള്ളിയാഴ്ച, ബിഎസ്ഇയിൽ മാക്സ് ഹെൽത്ത് കെയറിന്റെ ഓഹരികൾ 2.74 ശതമാനം ഇടിഞ്ഞ് 361.55 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.

X
Top