വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ഖാരിഫ് സീസണില്‍ നെല്‍കൃഷി വര്‍ദ്ധിച്ചു, പരുത്തി, എണ്ണക്കുരു കുറഞ്ഞു

ന്യൂഡല്‍ഹി: നടപ്പ് വര്‍ഷത്തെ ഖാരിഫ് സീസണില്‍ നെല്‍കൃഷി 364.80 ലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.

മൊത്തം ഖാരിഫ് വിളകളുടെ കൃഷി 40 ഹെക്ടര്‍ കൂടിയെങ്കിലും പരുത്തി കൃഷി 110.49 ലക്ഷം ഹെക്ടറില്‍ നിന്ന് 106.96 ലക്ഷം ഹെക്ടറായും നിലക്കടല, സോയാബീന്‍ തുടങ്ങിയവയുടെ കൃഷി 182.43 ലക്ഷം ഹെക്ടറില്‍ നിന്നും 175.61 ലക്ഷം ഹെക്ടറായും ചുരുങ്ങിയിട്ടുണ്ട്.

പയര്‍വര്‍ഗ്ഗങ്ങള്‍ (പയര്‍, കടല പോലുള്ളവ), നാടന്‍ ധാന്യങ്ങള്‍ (ചോളം, തിന പോലുള്ളവ), കരിമ്പ് എന്നിവ വിതയ്ക്കുന്നതില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ സാധാരണത്തേക്കാള്‍ മികച്ച മണ്‍സൂണ്‍ പ്രവചനമാണ് നെല്‍കൃഷി വര്‍ദ്ധനവിനിടയാക്കിയത്.

മണ്‍സൂണിന് ശേഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഖാരിഫ് സീസണ്‍. ഈ കാലയളവില്‍ നെല്ല് പ്രധാന വിളയാണ്. കൂടുതല്‍ വെള്ളം ആവശ്യമായതിനാലാണിത്.

X
Top