2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഖാരിഫ് സീസണില്‍ നെല്‍കൃഷി വര്‍ദ്ധിച്ചു, പരുത്തി, എണ്ണക്കുരു കുറഞ്ഞു

ന്യൂഡല്‍ഹി: നടപ്പ് വര്‍ഷത്തെ ഖാരിഫ് സീസണില്‍ നെല്‍കൃഷി 364.80 ലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.

മൊത്തം ഖാരിഫ് വിളകളുടെ കൃഷി 40 ഹെക്ടര്‍ കൂടിയെങ്കിലും പരുത്തി കൃഷി 110.49 ലക്ഷം ഹെക്ടറില്‍ നിന്ന് 106.96 ലക്ഷം ഹെക്ടറായും നിലക്കടല, സോയാബീന്‍ തുടങ്ങിയവയുടെ കൃഷി 182.43 ലക്ഷം ഹെക്ടറില്‍ നിന്നും 175.61 ലക്ഷം ഹെക്ടറായും ചുരുങ്ങിയിട്ടുണ്ട്.

പയര്‍വര്‍ഗ്ഗങ്ങള്‍ (പയര്‍, കടല പോലുള്ളവ), നാടന്‍ ധാന്യങ്ങള്‍ (ചോളം, തിന പോലുള്ളവ), കരിമ്പ് എന്നിവ വിതയ്ക്കുന്നതില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ സാധാരണത്തേക്കാള്‍ മികച്ച മണ്‍സൂണ്‍ പ്രവചനമാണ് നെല്‍കൃഷി വര്‍ദ്ധനവിനിടയാക്കിയത്.

മണ്‍സൂണിന് ശേഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഖാരിഫ് സീസണ്‍. ഈ കാലയളവില്‍ നെല്ല് പ്രധാന വിളയാണ്. കൂടുതല്‍ വെള്ളം ആവശ്യമായതിനാലാണിത്.

X
Top