പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

കെഎസ്ആർടിസിയുടെ കടം എട്ടുവർഷത്തിനിടെ ആറിരട്ടിയായി ഉയർന്നു

കൊല്ലം: എട്ടുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യുടെ കടം ആറിരട്ടിയായി ഉയർന്നു. 2015-16 സാമ്പത്തികവർഷം 2519.77 കോടി രൂപയായിരുന്നു കടബാധ്യത. ഇപ്പോഴത് 15,281.92 കോടിരൂപ. ഇതിൽ 12,372.59 കോടിയും സർക്കാർ വായ്പയാണ്.

ബജറ്റ് വിഹിതത്തിനുപുറമേ, മാസംതോറും സർക്കാർ നൽകുന്ന സഹായം വായ്പക്കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ ആറുബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യം വായ്പയിൽ ഇനി കൊടുക്കേണ്ട തുക 2865.33 കോടിരൂപ. എസ്.ബി.ഐ.യിൽനിന്നുള്ള ഓവർ ഡ്രാഫ്റ്റ് 44 കോടിയും.

ഇതേകാലയളവിൽ പ്രതിദിനവരുമാനം 4.89 കോടി രൂപയിൽനിന്ന് 7.65 കോടി രൂപയായി ഉയർന്നു. ഈ സമയത്ത് സ്ഥിരംജീവനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. 2016-35,842 സ്ഥിരംജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ 22,402 പേരെയുള്ളൂ. 37.49 ശതമാനം കുറവ്.

നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ വാർഷികവരുമാനം 2793.57 കോടിയും ചെലവ് 3775.14 കോടിയുമാണ്. വരവും ചെലവും തമ്മിലുള്ള അന്തരം 981.57 കോടിരൂപ. ഇത് കോർപ്പറേഷന്റെ സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

2015-’16 കാലത്ത് ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്നസ്ഥാനത്ത് ഇപ്പോൾ ശരാശരി 3500 ബസ് ആണ് റോഡിലുള്ളത്. ‍ജീവനക്കാരുടെയും ബസുകളുടെയും എണ്ണം കുത്തനെ കുറഞ്ഞിട്ടും വരവും ചെലവും കൂട്ടിമുട്ടിക്കാനാവാത്ത സ്ഥിതിയാണ്.

X
Top