കേരളത്തെ ലോകോത്തര ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ‘കേരള നോളജ് വാലി’ പദ്ധതിവരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുംബജറ്റ് അവതരണം തുടങ്ങി: ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളം

സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനം, ദശാബ്ദത്തിലെ മികച്ചത്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചു. ഇത് പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമാണ്. 2012-13 ന് ശേഷമുള്ള ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കോവിഡിന് ശേഷം നടത്തിയ ഉത്തേജക പദ്ധതികള്‍ ലക്ഷ്യം കണ്ടുവെന്ന് വേണം മനസ്സിലാക്കാന്‍. അതേസമയം സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുന്നു. സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയതുള്‍പ്പടെയുള്ള കേന്ദ്ര നീക്കങ്ങള്‍ ദോഷം ചെയ്തു.

ഇതുകാരണം പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകും. പൊതുകടം 2.1 ലക്ഷം കോടി രൂപയായും റെവന്യൂവരുമാനം 12.86 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. കിഫ്ബിയടക്കുമുള്ള സ്ഥാപനങ്ങളെടുത്ത കടം സംസ്ഥാനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതാണ് മൊത്തം ബാധ്യത ഉയര്‍ത്തിയത്.

അതേസമയം ഉയരുന്ന ആഭ്യന്തര ഉത്പാദനം പ്രത്യാശ നല്‍കുന്നു. പത്ത് വര്‍ഷത്തെ ഉയര്‍ന്ന ഉത്പാദന നിരക്കാണ് ഇത്തവണത്തേത്. കേന്ദ്രവിഹിതവും ഗ്രാന്റും കുറഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

0.82 ശതമാനത്തിന്റെ കുറവാണ് കേന്ദ്രവിഹിതത്തിലുണ്ടായത്.

X
Top